Tuesday 31 January 2012

Church of God Kerala state 2012 general convention Lord supper





Friday 27 January 2012

നിശ്ശബ്ദമായ ഒരു സുനാമി

2004 ലെ ഇന്തോനേഷ്യന്‍ സുനാമി കേരളത്തിലും നാശം വിതറിയല്ലോ. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 170 പേരാണ് ഈ ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചത്. സുനാമിയെപ്പറ്റി ജനങ്ങളെ ബോധവല്‍കരിക്കാനും സുനാമി മുന്നറിയിപ്പു സംവിധാനങ്ങള്‍ ഓരോ കടലോരഗ്രാമങ്ങളിലും സ്ഥാപിക്കാനും ഒക്കെയായി കോടിക്കണക്കിനു രൂപയുടെ പദ്ധതി ഗവണ്‍മെന്റ് നടപ്പിലാക്കി. നല്ലത്.

ഒരു വര്‍ഷം കേരളത്തില്‍ എത്രപേര്‍ മുങ്ങിമരിക്കുന്നുണ്ട്. ഒന്നും രണ്ടും ചിലപ്പോള്‍ അതില്‍ കൂടുതലായാലും ആളുകള്‍ മുങ്ങിമരിക്കുന്ന വാര്‍ത്ത നാം എപ്പോഴും വായിക്കുന്നുണ്ട്. പക്ഷെ അതിന്റെ സ്ഥിതി വിവരക്കണക്കുകള്‍ ആരെങ്കിലും സൂക്ഷിക്കുന്നുണ്ടോ? ഏതു വകുപ്പാണ് കേരളത്തില്‍ മുങ്ങിമരണത്തെപ്പറ്റി പഠിക്കുന്നതും ഉത്തരവാദപ്പെട്ടതും?

കഴിഞ്ഞ രണ്ടുവര്‍ഷം ആയി ഞാന്‍ അന്വേഷിക്കുന്ന ഒരു വിവരമാണിത്. മിസ്റ്റര്‍ ഗൂഗിളിനു പോലും ഇതറിയില്ല എന്നു പറയുമ്പോള്‍ പിന്നെ അന്വേഷിച്ചിട്ടു കാര്യം ഇല്ല എന്നു എനിക്കു തോന്നി. മിക്കവാറും ദിവസം ഒരു മുങ്ങിമരണം എങ്കിലും കേള്‍ക്കാറുള്ളതുകൊണ്ടും ചിലപ്പോഴെങ്കിലും ഒന്നില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് മരിക്കാറുള്ളതും കൊണ്ട് കേരളത്തില്‍ മുന്നൂറിനും അഞ്ഞൂറിനും ഇടക്ക് ആളുകള്‍ ഒരു വര്‍ഷം മുങ്ങിമരിക്കുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കാനും പ്രസംഗങ്ങളിലും ലേഖനങ്ങളിലും പ്രയോഗിക്കാനും തുടങ്ങി. ഇതു സുനാമി മരണത്തിന്റെ രണ്ടോ മൂന്നോ ഇരട്ടിയായതിനാല്‍ ഇതിനെ കേരളത്തിലെ 'നിശബ്ദസുനാമി' എന്നു ഞാന്‍ വിശേഷിപ്പിക്കാനും തുടങ്ങി.

കഴിഞ്ഞ ഡിസംബര്‍ 20 മുതല്‍ പത്തു ദിവസം ഞാന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അതിനിടക്ക് അതിദാരുണങ്ങളായ പല കൂട്ട മുങ്ങിമരണങ്ങള്‍ ഉണ്ടായി. അരുവിക്കരയിലെ മൂന്നു കൂട്ടുകാരുടേത്, മംഗലാപുരത്ത് നാലു മലയാളികളുടേത് എന്നിങ്ങനെ. ഇതിനിടക്ക് ഭാഗ്യത്തിന് എനിക്ക് കേരളത്തിലെ ഡി.ജി.പി. ജേക്കബ് പുന്നൂസിനെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചു. ഈ മുങ്ങിമരണത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ഞാന്‍ പലയിടത്തും അന്വേഷിച്ചതായി ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ആശ്ചര്യകരം എന്നു പറയാം പത്തു സെക്കന്റിനകം സ്വന്തം ഷെല്‍ഫില്‍ നിന്നും ഒരു റിപ്പോര്‍ട്ട് എടുത്ത് അദ്ദേഹം എന്നെ കാണിച്ചു.. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2010 ലെ അപകടങ്ങളുടെയും ആത്മഹത്യകളുടെയും കണക്കായിരുന്നു അത്. മുങ്ങി മരണം ഉള്‍പ്പെടെയുള്ള എല്ലാ അപകടമരണത്തേയും പറ്റി ഇതില്‍ ഉണ്ട്. ഒരു സുരക്ഷാവിദഗ്ദന്‍ ആയ എനിക്ക് ഇതൊരു സ്വര്‍ണ ഖനിയാണ്. ജേക്കബ് പുന്നൂസിന് നന്ദി.

ഒരു വര്‍ഷത്തില്‍ കേരളത്തില്‍ എത്ര പേര്‍ മുങ്ങിമരിക്കുന്നു എന്നതിന് എനിക്കിനി പൊട്ടക്കമ്മിറ്റിയുടെ ആവശ്യം ഇല്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആയിരത്തി എഴുന്നൂറ്റി മുപ്പത്തിരണ്ടുപേരാണ് കേരളത്തില്‍ 2010 ല്‍ മാത്രം മുങ്ങി മരിച്ചത്. ഇതൊരു ചെറിയ സുനാമിയല്ല എന്നും വ്യക്തമല്ലേ? എന്നിട്ടും എന്തുകൊണ്ടാണ് റോഡപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയും സുനാമി മുന്നറിയിപ്പിനും മറ്റു ദുരന്തനിവാരണപ്രവര്‍ത്തനത്തിനും അനവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും കോടികള്‍ ചിലവിടുമ്പോഴും ഒരു ദിവസം ശരാശരി അഞ്ചാളുകളുടെ ജീവന്‍ എടുക്കുന്ന മുങ്ങിമരണങ്ങള്‍ കുറക്കാന്‍ നാം ഒന്നും ചെയ്യാത്തത് ?

ഇതിനു പല കാരണങ്ങള്‍ ഉണ്ട്. ഈ കാരണങ്ങള്‍ ശരിക്കും മനസിലാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് ഉപകരിക്കും എന്നതിനാല്‍ അതിനെപ്പറ്റി ആദ്യം പറയാം. ഇതൊരു മുന്‍ഗണനാക്രമത്തില്‍ ഉള്ള ലിസ്റ്റ് അല്ല എന്ന് ആദ്യമേ പറയട്ടെ.

(1)
ഭൂരിഭാഗം മുങ്ങിമരണങ്ങളും സംഭവിക്കുന്നത് ആളുകള്‍ സ്വയം വെള്ളത്തില്‍ ഇറങ്ങുകയോ മറ്റുള്ളവരെ രക്ഷിക്കാന്‍ എടുത്തു ചാടുകയോ ചെയ്യുമ്പോള്‍ ആണ്. 2010 ല്‍ ബോട്ടു മുങ്ങിമരിച്ചത് വെറും 21 പേരാണ്. അതായത് മൊത്തം മരണത്തിന്റെ രണ്ടുശതമാനത്തിലും കുറവ്. റോഡപകടങ്ങളില്‍ എപ്പോഴും ഒരു 'വില്ലന്‍' ഉണ്ടാകും. അതുകൊണ്ടുതന്നെ പോലീസ് കേസും ഇന്‍ഷൂറന്‍സും ഒക്കെയുണ്ട്. വണ്ടിയുണ്ടാക്കുന്നവര്‍ തുടങ്ങി ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ക്കുവരെ റോഡപകടങ്ങള്‍ കുറക്കാന്‍ താല്പര്യം ഉണ്ട്. ഭൂരിഭാഗം മുങ്ങി മരണത്തിലും വെള്ളം മാത്രം ആണ് വില്ലന്‍. അതുകൊണ്ട് കോടതിയോ നഷ്ടപരിഹാരമോ ഇല്ല. നഷ്ടപ്പെടുന്നവര്‍ സ്വയം സഹിക്കുക എന്നതല്ലാതെ ഇതു കുറക്കാന്‍ സംഘടിതമായ ഒരു സംവിധാനത്തിനും താല്പര്യം ഇല്ല.

(2)
. മുന്‍പ് പറഞ്ഞതുപോലെ മുങ്ങി മരണങ്ങളെപ്പറ്റിയുള്ള സ്റ്റാറ്റിസ്റ്റിക്‌സ് എളുപ്പത്തില്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ മുങ്ങിമരണത്തെപറ്റിയുള്ള ഓരോ വാര്‍ത്ത കേള്‍ക്കുമ്പോഴും 'അയ്യോ കഷ്ടം' എന്നു പറയുന്നതല്ലാതെ മൊത്തം പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ അറിയുന്നില്ല. ഒറ്റപ്പെട്ട മുങ്ങി മരണങ്ങള്‍ പ്രാദേശിക വാര്‍ത്തകളായി ഒതുങ്ങുന്നതിനാല്‍ റോഡപകടത്തില്‍ മരിക്കുന്നതിന്റെ പകുതിയോളം ആളുകള്‍ മുങ്ങിമരിക്കുന്നുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വിവരം ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് പോലും ഇല്ല.

(3)
റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് വാഹനം, ഡ്രൈവര്‍, റോഡുപയോഗിക്കുന്ന മറ്റുള്ളവര്‍ എന്നിവയില്‍ ശ്രദ്ധചെലുത്തണമെന്നും ഓരോരുത്തരിലും എന്തൊക്കെ ചെയ്യണം എന്നുമുള്ള അന്താരാഷ്ട്രമാര്‍ഗരേഖകള്‍ ഉണ്ട്. പക്ഷെ ഒറ്റക്കും തെറ്റക്കും ഉള്ള മുങ്ങി മരണങ്ങള്‍ ഒഴിവാക്കാന്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി ആര്‍ക്കും ഒരു രൂപവും ഇല്ല.

(4)
മുങ്ങി മരണങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങളും ചര്‍ച്ചകളും ഒക്കെ ഒറ്റപ്പെട്ട വന്‍ദുരന്തങ്ങളെ (തട്ടേക്കാടും തേക്കടിയും പോലെ) പറ്റിയാണ്. 98 ശതമാനം വരുന്ന ഒറ്റപ്പെട്ട വള്ളമോ ബോട്ടോ ഉള്‍പ്പെടാത്ത മരണത്തെപ്പറ്റി ആരും അന്വേഷിക്കുന്നും ഇല്ല. പഠിക്കുന്നും ഇല്ല.

(5)
മുങ്ങിമരണങ്ങള്‍ തടയാനുള്ള ഫലപ്രദമായ എല്ലാ നടപടികളുടെയും അഭാവത്തില്‍ ആരെങ്കിലും മുങ്ങിപ്പോകുമ്പോള്‍ സ്വന്തം ജീവന്‍ പണയം വെച്ച് വെളളത്തില്‍ ചാടി അവരെ രക്ഷിക്കുന്നവരെ ആദരിക്കുക എന്നതാണ് നമ്മുടെ സ്ഥിരം പരിപാടി. പക്ഷെ കേരളത്തിലെ മൊത്തം കണക്കെടുത്തു നോക്കിയാല്‍ ഈ 'പണയം വക്കല്‍' പരിപാടി കാരണം കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുകയാണ് തടയപ്പെടുക അല്ല എന്നു കാണും.

(6)
കേരളത്തിലെ മുങ്ങിമരണത്തിന്റെ ഗുരുതരാവസ്ഥയെപ്പറ്റിയുള്ള അറിവിന്റെ അഭാവത്തില്‍ (ഇന്ത്യയില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ മുങ്ങിമരണം നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം. ഒന്നാം സ്ഥാനം ഗോവക്കാണ് പക്ഷെ അവിടുത്തെ ജനസംഖ്യ കേരളത്തേതിനേക്കാള്‍ തുലോം കുറവാണ്. മുങ്ങിമരണങ്ങളുടെ എണ്ണം 200 ല്‍ താഴെ) മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ഗവണ്‍മെന്റിന് ഒരു ആസൂത്രിത നയമോ പദ്ധതിയോ ഇല്ല. റോഡിനു സുരക്ഷയ്ക്ക് പോലീസുള്‍പ്പെടെ പലരും പദ്ധതിയുണ്ടാക്കുമ്പോള്‍ മുങ്ങിമരണത്തിന് അങ്ങനെയുള്ള വകുപ്പുകളോ പദ്ധതിയോ ഇല്ല.



ഇത്രമാത്രം നിരാശാജനകമായ ഒരു സാഹചര്യത്തില്‍ ആശ്വാസകരമായ ഒരു കാര്യം ഉണ്ട്. കേരളത്തിലെ 95 ശതമാനം മുങ്ങിമരണങ്ങളും നടക്കുന്നത് ആളുകള്‍ (കുട്ടികള്‍ ഒഴികെ) സ്വമനസ്സാലെ വെള്ളത്തിലേക്ക് പോകുമ്പോഴാണ്. ഈ പോക്കാകട്ടെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാവുന്നതും പലപ്പോഴും ഒഴിവാക്കാവുന്നതും ആണ്. ഈ രണ്ടുകാര്യങ്ങളിലും ഊന്നിയുള്ള ഒരു പദ്ധതിക്ക് ഒരു വര്‍ഷം കൊണ്ടുതന്നെ നാടകീയമായി മരണസംഖ്യ കുറക്കാന്‍ പറ്റും. ഇതേ പദ്ധതി റോഡു മരണങ്ങള്‍ കുറക്കാന്‍ ഉപയോഗിക്കാന്‍ പറ്റില്ല. കാരണം കുറച്ചുയാത്രകള്‍ മാത്രമേ ഒഴിവാക്കാന്‍ പറ്റൂ. രണ്ടാമത് നമ്മളുടെ പ്ലാനിംങ്ങ് കൊണ്ടുമാത്രം അപകടം കുറയില്ല. മറ്റേ 'വില്ലന്‍' കൂടി ശ്രദ്ധിക്കണം. മുങ്ങിമരണങ്ങള്‍ ഒഴിവാക്കാനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആണ് താഴെ.

(1)
മുങ്ങിമരണങ്ങള്‍ കുറക്കാന്‍ ഒരോ ഗവണ്‍മെന്റും ഏജന്‍സിയെ ഉത്തരവാദിത്വപ്പെടുത്തുക. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസോ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടിയോ ഒക്കെ ആകാം അത്.

(2)
കഴിഞ്ഞ പത്തുവര്‍ഷത്തെ മുങ്ങിമരണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സംഭരിച്ചും വിശകലനം ചെയ്തും മുങ്ങി മരണത്തിന്റെ ഭീകരതയെപ്പറ്റിയുള്ള ഒരു മീഡിയ ക്യാമ്പയിന്‍ നടത്തുക.

(3)
തീരെ കൊച്ചു കുട്ടികളുടെ (5 വയസ്സിനു താഴെ) സുരക്ഷ അച്ഛനമ്മമാരുടെയോ അല്ലെങ്കില്‍ അവര്‍ ഉത്തരവാദിത്വപ്പെടുത്തുന്നതാരോ അവരുടെയോ ഉത്തരവാദിത്തമാണെന്ന് നിയമം മൂലം ഉറപ്പുവരുത്തുക. കൊച്ചു കുട്ടികളുടെ മുങ്ങിമരണത്തില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുക.

(4)
ഹോസ്റ്റലില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ വിനോദയാത്രക്കോ അല്ലാതെയോ വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പോകുന്നവരുടെ ഉത്തരവാദിത്വം സ്‌കൂള്‍ (ഹോസ്റ്റല്‍) അധികാരികളുടേതാണെന്ന് നിയമം മൂലം ഉറപ്പുവരുത്തുക. അവരുടെ മുങ്ങി മരണം സംഭവിച്ചാല്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് നിയമാനുസൃതം അന്വേഷിക്കുക.

(5)
വെള്ളത്തില്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളുടെയും പിന്‍ബലം ഇല്ലാതെ ചാടിമറ്റുള്ളവരെ രക്ഷിക്കുന്നവരേയോ രക്ഷിക്കാന്‍ ശ്രമിക്കുന്നവരേയോ ആദരിക്കുന്ന പദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കുക. പകരം അശ്രദ്ധമായും മുന്‍കരുതല്‍ ഇല്ലാതെയും വെള്ളത്തില്‍ പോകുന്ന വരെ പിന്‍തിരിപ്പിക്കാന്‍ ആളുകളെ പഠിപ്പിക്കുക.

(6)
വെള്ളത്തിലെ സുരക്ഷയെപ്പറ്റി ആളുകളെ പഠിപ്പിക്കുക പരമാവധി ആളുകളെ നീന്തല്‍ അഭ്യസിപ്പിക്കാന്‍ പദ്ധതി ഉണ്ടാക്കുക. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന സുരക്ഷ ഉപകരണങ്ങള്‍ വ്യാപകമായി ലഭ്യമാക്കുക. അതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കുകയും നികുതി ഇളവ് ചെയ്യുകയും ചെയ്യുക.

(7)
ഇതിനു മുന്‍പ് ഒരിക്കല്‍ എങ്കിലും മുങ്ങിമരണം സംഭവിച്ചിട്ടുള്ള സ്ഥലങ്ങളില്‍ (കുളം, കായല്‍, തോട്, ആറ് ) മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുക. കൂടാതെ ഇവിടെ പൊതുചിലവില്‍ ഒരു എറിഞ്ഞുകൊടുക്കാവുന്ന ലൈഫ് ബോയ് സ്ഥാപിക്കുക.

(8)
അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റുസ്ഥലങ്ങളിലും മുന്നറിയിപ്പു സ്ഥാപിക്കുകയും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുക.

(9)
സുരക്ഷാ ബോര്‍ഡുകളോ സുരക്ഷാസംവിധാനമോ കേടുവരുത്തുന്നത് ജാമ്യം കിട്ടാത്ത കുറ്റമാക്കി മാറ്റുക. ഈ പ്രവണതയെ ഒരു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാക്കി ചിത്രീകരിക്കുക.

(10)
ഓരോ സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തിലും (ഒന്നാം ദിവസം തന്നെ) സ്‌കൂളുകളില്‍ സുരക്ഷയെപ്പറ്റിയുള്ള പാഠങ്ങളും ഡ്രില്ലുകളും നടത്തുക. മുങ്ങിമരണത്തെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ ഇതിന്റെ പ്രധാനഭാഗമാക്കുക.

(11)
ഓരോ വര്‍ഷകാലത്തിനും മുന്‍പ് മുങ്ങിമരണങ്ങള്‍ ഒഴിവാക്കാനുള്ള പാഠങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക.

(12)
ഹൈറിസ്‌ക് ഗ്രൂപ്പുകള്‍(ഉദാ: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍) ക്കായി പ്രത്യേക ക്യാമ്പയിന്‍ കോളേജു വഴി സംഘടിപ്പിക്കുക. 

28 killed in Iraq car bombing ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനം: 28 മരണം


 22 killed in Iraq car bombing
Posted on: 27 Jan 2012




























Baghdad: At least 22 people were killed and 35 others injured in a suicide car bombing that rocked Baghdad Friday, Xinhua reported.

An interior ministry official said the attack took place near a funeral site outside a hospital in the Iraqi capital's al-Zafraniya district.

The toll could rise as many of the injured were in serious condition, the official said.

No one has claimed responsibility for the bombing

ബാഗ്ദാദ്: ബാഗ്ദാദില്‍ ഒരു ആസ്പത്രിക്ക് സമീപം വിലാപയാത്രയെ ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആസ്പത്രിക്ക് സമീപത്തു വച്ചു പൊട്ടിക്കുകയായിരുന്നു. ഷിയാ മുസ്ലീങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വായ്ദ മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ആക്രമണം. ഇറാഖില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ആക്രമണങ്ങളില്‍ ഒന്നാണിത്.

ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ കിഴക്കന്‍ ബാഗ്ദാദിലെ സഫ്രനായിയ ആസ്പത്രിക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതഹേങ്ങളും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി.

ഈ സമയം വിലാപയാത്രയ്ക്കു നേരെ ആക്രമണമുണ്ടാകാതിരിക്കാന്‍ ആകാശത്ത് ഹെലികോപ്റ്ററുകള്‍ റോന്തു ചുറ്റുന്നുണ്ടായിരുന്നു.

റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ മുഹമ്മദ് അല്‍ മാലിക്കിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളാണ് വിലാപയാത്രയായി കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. യാര്‍മുക്കില്‍ വച്ചാണ് ഇവരെ അക്രമികള്‍ തിങ്കളാഴ്ച വെടിവച്ചു കൊന്നത്.

Monday 23 January 2012

ഖുറാന്‌ ഭാരം 500 കിലോഗ്രാം!



 
മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ ഏറ്റവും വലിയ കൈയെഴുത്ത്‌ പ്രതി നിര്‍മ്മിച്ച്‌ അഫ്‌ഗാനിസ്‌ഥാനിലെ മൊഹമ്മദ്‌ സബീര്‍ ഖേദ്രി വാര്‍ത്തകളില്‍ സ്‌ഥാനം നേടുകയാണ്‌. ഖേദ്രിയും ഒന്‍പത്‌ സഹായികളും ചേര്‍ന്ന്‌ അഞ്ച്‌ വര്‍ഷംകൊണ്ടാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ നിര്‍മ്മിച്ചത്‌. യുദ്ധം തകര്‍ത്ത അഫ്‌ഗാനില്‍ സംസ്‌കാരം നശിച്ചിട്ടില്ല എന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം.

റഷ്യയിലെ ടാടാര്‍സ്‌ഥാന്‍ പ്രദേശത്ത്‌ പ്രദര്‍ശിപ്പിച്ച ഖുറാനാണ്‌ ലോകത്തില്‍ ഏറ്റവും വലുത്‌ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നത്‌. എന്നാല്‍, ഖേദ്രി ഇത്‌ പഴങ്കഥയാക്കി. ഖേദ്രിയും സംഘവും നിര്‍മ്മിച്ച 218 താളുകളുളള വിശുദ്ധ ഗ്രന്ഥത്തിന്‌ 500 കിലോഗ്രാം ഭാരമാണുളളത്‌. 2.28റ്റ1.55 മീറ്റര്‍ വലുപ്പമുളള ഇതിന്റെ കവറിനായി മാത്രം 21 ആടുകളുടെ തോല്‍ ഉപയോഗിച്ചു. സ്വര്‍ണ ലിപികളില്‍ എഴുതിയിരിക്കുന്ന ഖുറാന്റെ താളുകള്‍ മനോഹര നിറങ്ങള്‍ ഉപയോഗിച്ച്‌ ആകര്‍ഷകമാക്കിയിരിക്കുന്നു. വലുപ്പം പോലെ തന്നെ ഖുറാന്‍ നിര്‍മ്മിക്കുന്നതിനായി ഖേദ്രി ചെലവിട്ട തുകയും കുറച്ച്‌ കൂടുതലാണ്‌ - 465,000 ഡോളര്‍!

2009 ല്‍ ഖുറാന്റെ നിര്‍മ്മാണം പൂര്‍ത്തിയായി എങ്കിലും ഇത്‌ പ്രദര്‍ശിപ്പിക്കാനുളള സ്‌ഥലം ശരിയാകാത്തത്‌ കാരണം രണ്ട്‌ വര്‍ഷത്തോളം ഖേദ്രി ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കാബൂളിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സൂക്ഷിച്ചിരിക്കുന്നത്‌.

Friday 20 January 2012

പോലീസ് സ്‌റ്റേഷന്‍ അറവുശാല!‍



  
ഒരു പോലീസ് സ്‌റ്റേഷന്‍ മൂലം നേപ്പാള്‍ പോലീസിലെ ഉന്നതര്‍ ആകെ നാണംകെട്ട അവസ്ഥയിലാണ്. അതെന്താ ഒരു സ്‌റ്റേഷന്‍ കാരണം അത്ര നാണക്കേട് എന്നാവും കേള്‍ക്കുന്നവര്‍ ചിന്തിക്കുന്നത്. ഇവിടത്തെ ജൂനിയര്‍ ഓഫീസര്‍മാര്‍ അധിക വരുമാനത്തിനായി സ്‌റ്റേഷനെ അറവുശാലയാക്കി മാറ്റിയാല്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് അപമാനഭാരം മൂലം തലയുയര്‍ത്തി നടക്കാന്‍ കഴിയുമോ?

തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ പ്രാന്തപ്രദേശത്തുളള ഒരു പോലീസ് സ്‌റ്റേഷനാണ് കശാപ്പുനടത്തി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. ആടിനെയും മറ്റും അറക്കാനുളളപ്പോര്‍ നാട്ടുകാര്‍ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. പോലീസുകാര്‍ അറവുകാരുടെ ജോലി ഭംഗിയായി നിര്‍വഹിച്ച ശേഷം അതിനുളള പ്രതിഫലം വാങ്ങി കീശയിലിടും! എന്തായാലും കൂടുതല്‍ പൈസ ഉണ്ടാക്കാനുളള പോലീസുകാരുടെ ശ്രമം അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്തയായതോടെ മുതിര്‍ന്ന ഓഫീസര്‍മാര്‍ രംഗത്തിറങ്ങി, പത്തോളം ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് സ്ഥലംമാറ്റവും ലഭിച്ചു.

അതേസമയം, തങ്ങള്‍ വരുമാനത്തിനു വേണ്ടിയല്ല പൊതുജനസേവനത്തിന്റെ ഭാഗമായാണ് പകുതിസമയ അറവുകാരാവുന്നത് എന്നാണ് ജൂനിയര്‍ ഓഫീസര്‍മാര്‍ നല്‍കിയ വിശദീകരണം. സ്‌റ്റേഷന് ചുറ്റും ധാരാളം സ്ഥലമുളളതും ജലലഭ്യതയുളളതും കാരണമാണ് നാട്ടുകാര്‍ ഈ സ്ഥലം തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇവര്‍ വിശദീകരിക്കുന്നു.

മരിച്ചാലും ഫേസ്‌ബുക്കില്‍ കമന്റിടാം!

http://kerugmas.blogspot.com/2012/01/blog-post_257.html

   
അവസാന വാക്കുകള്‍ മരിക്കും മുമ്പേ തയാറാക്കാം, നിങ്ങള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും അത്‌ അറിയിക്കാം! മരിച്ചു കഴിഞ്ഞ്‌ നിങ്ങളുടെ അവസാന സന്ദേശം മറ്റുളളവരെ അറിയിക്കാനായി ഒരു ഫേസ്‌ബുക്ക്‌ ആപ്ലിക്കേഷന്‍ തയ്യാറായി. 'ഇഫ്‌ ഐ ഡൈ' എന്ന പേരിലാണ്‌ പുതിയ പ്രോഗ്രാം പുറത്തിറങ്ങിയിരിക്കുന്നത്‌.

'ഇഫ്‌ ഐ ഡൈ' ഡൗണ്‍ലോഡ്‌ ചെയ്യുമ്പോള്‍ തന്നെ പ്രോഗ്രാം മൂന്ന്‌ ട്രസ്‌റ്റികളെ ചോദിക്കും. നിങ്ങളുടെ മരണവാര്‍ത്ത പോസ്‌റ്റ് ചെയ്യേണ്ടത്‌ ഇവരാണ്‌. ഇവരുടെ സ്‌ഥിരീകരണം ലഭിച്ചാലുടന്‍ നിങ്ങള്‍ മരണശേഷം പരസ്യമാക്കാന്‍ ഉദ്ദേശിച്ചു നല്‍കിയ പോസ്‌റ്റ് പബ്ലിഷ്‌ ചെയ്യും.

നിങ്ങള്‍ നല്‍കുന്ന സന്ദേശം, അത്‌ ജീവിതകാലം മുഴുവന്‍ ചുമന്ന്‌ നടന്ന ഒരു രഹസ്യമോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്കുളള ഉപദേശമോ എന്തുമാവട്ടെ, പബ്ലിഷ്‌ ചെയ്യും മുമ്പ്‌ കമ്പനിക്ക്‌ പോലും അറിയാന്‍ സാധിക്കില്ല എന്നാണ്‌ അധികൃതര്‍ നല്‍കുന്ന ഉറപ്പ്‌. മരിച്ചു എന്ന്‌ ട്രസ്‌റ്റികള്‍ വ്യാജ മെയില്‍ അയച്ചാല്‍ അവസാന പോസ്‌റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന്‌ കരുതിയാലും തെറ്റി. ഇക്കാര്യം കാണിച്ച്‌ നിങ്ങളുടെ മെയില്‍ ഐഡിയിലേക്ക്‌ കമ്പനി ഒരു മെയില്‍ അയക്കും. അതിനുശേഷം മാത്രമേ അവസാന പോസ്‌റ്റ് പുറംലോകം കാണുകയുളളൂ.

വാര്‍ത്ത പുറത്തുവന്ന ഉടന്‍ 'ഇഫ്‌ ഐ ഡൈ' പ്രോഗ്രാമിന്‌ ആയിരക്കണക്കിന്‌ ഫാന്‍സ്‌ ഉണ്ടായി. എന്നാല്‍, മരണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ വയ്യാഞ്ഞിട്ടോ എന്തോ ആരും ഒന്ന്‌ പരീക്ഷിക്കാന്‍ മുതിര്‍ന്നില്ല!

മൂന്നുനേരം മൂക്കുമുട്ടെ‍ ഫാസ്റ്റ്ഫുഡ്

http://kerugmas.blogspot.com/2012/01/blog-post_318.html


''കഴിക്കാറായില്ലേ, സമയം ഒമ്പതാവണു.''''എന്താ കൂട്ടാനുള്ളത്‌?'' ''മീന്‌ണ്ട്, പിന്നെ മെഴുക്കുപുരട്ടീം (മുളക്‌ കൊണ്ടാട്ടവും അച്ചാറും പപ്പടവും എന്നുമുണ്ടാകും. പ്രത്യേകിച്ച്‌ പറയേണ്ടല്ലോ.) ''ദാ വരുന്നു വിളമ്പിക്കോ.''

അതൊക്കെ പണ്ട്‌, ഭര്‍ത്താവ്‌ ജോലി കഴിഞ്ഞുവരുമ്പോഴേക്കും ''ഊണും കാലായി'' എന്നു പറയാന്‍ അടുക്കളജീവിതം നയിക്കുന്ന പെണ്ണുങ്ങളുടെകാലത്ത്‌ ഇന്ന്‌ ഭാര്യയും ഭര്‍ത്താവും ജോലിക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോകുമ്പോള്‍ വീടും അടുക്കളയും ഉറങ്ങും. വൈകിട്ട്‌ ജോലിക്ഷീണവുമായി വീട്ടിലെത്തുമ്പോള്‍ മീന്‍കറിയും മെഴുക്കുപുരട്ടീം ഉണ്ടാക്കി തീന്‍മേശ സമൃദ്ധമാക്കാന്‍ ആര്‍ക്കും തോന്നുകയില്ല. അതുകൊണ്ട്‌.

''ഡിന്നറിന്ന്‌ പുറത്തുനിന്നാക്കിയാലോ. വല്ലാത്ത ക്ഷീണം. എനിക്കിനി കിച്ചണില്‍ കേറാന്‍ വയ്യ.''

''ഒ. കെ. പൊയ്‌ക്കളയാം.''

ഇങ്ങനെ തുടങ്ങിയ പല കുടുംബങ്ങളും ഇപ്പോള്‍ രാത്രിയും ഭക്ഷണം പുറത്തുനിന്നാക്കി. വീട്ടില്‍നിന്ന്‌ കഴിക്കുന്ന സ്‌ഥിരം രുചിയില്‍നിന്നൊഴിവാകാം. പുറത്ത്‌ കാത്തുനില്‍ക്കുന്നത്‌ വിഭവങ്ങളുടെ ഒരു നോണ്‍വെജിറ്റേറിയന്‍ ഓണസദ്യയാണ്‌. പൊറോട്ട, ഷവര്‍മ്മ, ഷവായ്‌, ചില്ലിചിക്കനില്‍ തുടങ്ങുന്ന ചിക്കന്‍വിഭവങ്ങള്‍. പിസ്സ, ദാക്കോസ്‌, ഹോട്ട്‌ ഡോഗ്‌, ബര്‍ഗര്‍, കട്‌ലറ്റ്‌, സ്‌റ്റാന്റ്‌വിച്ച്‌... എണ്ണിത്തിട്ടപ്പെടുത്താന്‍ പ്രയാസമുള്ളത്രയും ഐറ്റംസ്‌. സമയം ലാഭം. ഒന്നു പുറത്തോട്ടിറങ്ങാം എന്ന ഗുണവുമുണ്ട്‌. എല്ലാം അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍.

അടുത്തകാലത്ത്‌ പുറത്തുവരുന്ന കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്‌ മലയാളിയുടെ മാറിയ ഭക്ഷണരീതി വളരെ അപകടത്തിലേക്കാണെന്നാണ്‌. ഫാസ്‌റ്റ്ഫുഡ്‌ വിഭവങ്ങളും ബേക്കറികളും മറ്റും മലയാളിയുടെ മരണം വേഗത്തിലാക്കുകയാണ്‌. കണ്ണില്‍ വരെ സ്വാദൂറുന്ന രീതിയില്‍ തയാറാക്കി വച്ചിരിക്കുന്ന ഫാസ്‌റ്റ്ഫുഡ്‌ വിഭവങ്ങള്‍ വയറുനിറയെ തിന്നുമ്പോള്‍ സൂക്ഷിക്കുക; നമ്മുടെ കരളും ഹൃദയവും റിസ്‌കിലാണ്‌. രോഗങ്ങളുടെ ഒരു പട്ടികതന്നെ മലയാളിയെ ബാധിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു സ്വകാര്യവെബ്‌സൈറ്റ്‌ പുറത്തിറക്കിയ കണക്കുകളനുസരിച്ച്‌ കേരളത്തിലെ തനി ഗ്രാമീണവാസികളല്ലാത്ത എല്ലാ ജനങ്ങളിലും ഫാസ്‌റ്റ്ഫുഡ്‌ പ്രേമം ഉണ്ട്‌. നഗരത്തില്‍ ആഴ്‌ചയില്‍ മൂന്നുദിവസമെങ്കിലും രാത്രിഭക്ഷണം മാത്രം ഫാസ്‌റ്റ്ഫുഡുകളിലാക്കുന്നത്‌ അറുപതുശതമാനം കൂടുംബങ്ങളിലാണ്‌.

അതിവേഗം; ബഹുകേമം?

വൈകിട്ടു നാമിപ്പോള്‍ വീട്ടില്‍ തന്നെയിരിക്കുന്നത്‌ വളരെ അപൂര്‍വമാണ്‌. മിക്ക ദിവസവും സന്ദര്‍ശകരോ പാര്‍ട്ടിയോ സിനമയോ വൈകുന്നേരങ്ങളെ പങ്കുവയ്‌ക്കും. അടുക്കളേല്‍ കേറി രാത്രി ഭക്ഷണമുണ്ടാക്കാനൊന്നും നേരമുണ്ടാവാതായി. അപ്പോഴാണ്‌ അതിവേഗം ഭക്ഷണം കഴിക്കാനായി നഗരത്തില്‍ ഫാസ്‌റ്റ്ഫുഡുകള്‍ തുറന്നത്‌. ഒറ്റക്കാഴ്‌ചയില്‍ തന്നെ വായില്‍ വെള്ളമൂറിക്കുന്നതരത്തില്‍ മാലയായി തൂക്കിയിട്ടിരിക്കുന്ന ചിക്കന്‍. എല്ലാവരും രാത്രിയിലെ കഞ്ഞിയും ചപ്പാത്തിയും ഒക്കെ മറന്നു. പി. ഡബ്ല്യൂ.ഡി. ജീവനക്കാരനായ കൊല്ലം സ്വദേശി സജീവന്‌ ഫാസ്‌റ്റ്ഫുഡ്‌ സന്ദര്‍ശിക്കുന്നതിന്‌ ഒരു കാരണംകൂടിയുണ്ട്‌. ''മക്കളുടെ ശരീരം കുറച്ച്‌ നന്നാവേം ചെയ്യും. രണ്ടാളും നല്ല മെലിഞ്ഞിട്ടാ.''

ചില്ലുകൂട്ടില്‍ തൂക്കിയിട്ട ചുവന്നനിറമുള്ള ഇറച്ചിക്കഷണം കഴിക്കാനായി പോകുമ്പോള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്‌. ഫാസ്‌റ്റ്ഫുഡ്‌ വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്നത്‌ കൂടിയ അളവില്‍ കൊഴുപ്പും പഞ്ചസാരയും, ഉപ്പും, രുചിവര്‍ദ്ധനസാധനങ്ങളും നിറം കിട്ടാന്‍ ഉപയോഗിക്കുന്ന വസ്‌തുവുമാണ്‌. എണ്ണയില്‍ പൊരിച്ചെടുത്ത്‌ പാതിയെണ്ണയോടെ മുന്നില്‍ കൊണ്ടുവന്നുവയ്‌ക്കുന്ന ചുവന്ന ഇറച്ചിക്കഷണത്തില്‍ ഒരു മനുഷ്യനാവശ്യമുള്ളതിലധികം കൊഴുപ്പാണ്‌ ലഭിക്കുന്നത്‌. ശരീരത്തിനാവശ്യമായ മറ്റു ഘടകങ്ങള്‍ ലഭിക്കുന്നുമില്ല. ഫാസ്‌റ്റ്ഫുഡുകളില്‍നിന്ന്‌ കിട്ടുന്ന മിക്കവാറും എല്ലാ വിഭവങ്ങളുടെയും ദോഷം ഇതുതന്നെയാണ്‌.

അമിതമായ കൊഴുപ്പടങ്ങിയ ഈ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ അടിയുന്നതിനും ഹൃദ്‌രോഗം വരുത്തുന്നതിനും കാരണമാവുന്നു. കേരളത്തിലെ ഹൃദ്രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്‌. ഒരു മനുഷ്യനാവശ്യമായ കലോറി ദിവസം 2000 കെ. ആണ്‌. അമിതമായി അടിയുന്ന കൊഴുപ്പാണ്‌ ഇന്ന്‌ ഭൂരിഭാഗവും ആവശ്യമായ ധാന്യകത്തിന്റെ കുറവില്‍ മലയാളികള്‍ പൊണ്ണത്തടിയന്‍മാരാവുകയാണ്‌.

ചിക്കനായാലും ബീഫായാലും സാമ്പാറായാലും ചമ്മന്തിയായാലും വരെ ടച്ചിംഗ്‌സായി പൊറോട്ടയുപയോഗിക്കാനാണ്‌ ആളുകള്‍ക്ക്‌ താല്‌പര്യം. സാമാന്യം രുചിയും വയറുനിറയുമെന്ന കാരണവുമുണ്ട്‌ പൊറോട്ട തീറ്റയ്‌ക്ക്. ഗോതമ്പിലെ പോഷകാംശമുള്ള തവിടും നാരും കളഞ്ഞതിനുശേഷം കിട്ടുന്ന അവശിഷ്‌മാണ്‌ മൈദ. പൊറോട്ടയിലും നമുക്ക്‌ ലഭിക്കുന്ന ബേക്കറികളിലധികവും മൈദയാണ്‌. പോഷകാംശ അളവ്‌ തീരെ കുറഞ്ഞ മൈദ പൊണ്ണത്തടിയും രോഗങ്ങളും കൂട്ടുന്നുണ്ട്‌. ഇന്റര്‍നെറ്റില്‍ മൈദ വിരുദ്ധസമരം ശക്‌തിപ്രാപിച്ചുവരികയാണ്‌. 'പോസ്‌റ്ററൊട്ടിക്കാനുണ്ടാക്കിയ മൈദ എന്ന പശ കൊണ്ട്‌ ആരാണ്‌ പൊറോട്ടയുണ്ടാക്കിയത്‌?' എന്നാണ്‌ അവരുടെ ചോദ്യം.

മലയാളികളുടെ സമീകൃതാഹാരം

അവിയല്‍, അരിയുണ്ട, ഗോതമ്പുപായസം, ചുരളിത്തോരന്‍, തൊറമാങ്ങ, കിണ്ണത്തപ്പം. മലയാളികളുടെ തീന്‍മേശയില്‍ നിറഞ്ഞിരുന്ന ഒരുപാട്‌ വിഭവങ്ങള്‍... ചുറ്റുവട്ടത്തുനിന്നും ഭക്ഷണം കണ്ടെത്തിയിരുന്നവരായിരുന്നു നമ്മള്‍. വീട്ടിലൊരു പച്ചക്കറിത്തോട്ടം വളരെ അപൂര്‍വമായി മാത്രം ഇപ്പോഴുമുണ്ട്‌.

പരമ്പരാഗത ഭക്ഷണങ്ങളായ ഇഡ്‌ഡലിയും സാമ്പാറും പരിപ്പുകറിയും ചോറും തരുന്ന പോഷകഗുണങ്ങളൊന്നും ഫാസ്‌റ്റ്ഫുഡില്‍നിന്ന്‌ ലഭിക്കില്ല. രാവിലെ മുഴുവയറും ഉച്ചയ്‌ക്ക് മുക്കാല്‍വയറും രാത്രി അരവയറും കഴിച്ചിരുന്നതായിരുന്നു മലയാളിയുടെ പാരമ്പര്യം. മൂന്നുനേരവും മൂക്കുമുട്ടെ തിന്ന്‌ ആവശ്യത്തിന്‌ വ്യായാമമില്ലാതെ മലയാളി മരിച്ചുകൊണ്ടിരിക്കുകയാണ്‌.

ഹൃദ്‌രോഗങ്ങള്‍: കൊഴുപ്പ്‌ ശരീരത്തിലടിയുന്നത്‌ കാരണം ഹൃദ്‌രോഗം വരാനുള്ള സാധ്യത വളരെയേറെയാണ്‌. കൊഴുപ്പ്‌ കൂടുന്നതുകൊണ്ട്‌ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതും എച്ച്‌.ഡി.എല്‍. കുറയുന്നതും ഹൃദ്‌രോഗത്തിന്‌ കാരണമാണ്‌.

പ്രമേഹം: കൊഴുപ്പുണ്ടാക്കുന്ന അമിതവണ്ണം പ്രമേഹത്തിനും കാരണമാകും. ഫാസ്‌റ്റ്ഫുഡ്‌ ഭക്ഷണങ്ങളിലും ബേക്കറികളിലും അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാരയും പ്രമേഹത്തിന്‌ കാരണമാണ്‌.

ഡൈസ്ലിപീസീമിയ: രക്‌തത്തില്‍ വി.പി.ഡിന്റെ അളവ്‌ ക്രമാതീതമായി കൂടുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങളാണിത്‌. കൊഴുപ്പ്‌ കൂടുന്നതുതന്നെയാണ്‌ ഇതിനും കാരണം.

പോളിസിസിറ്റിക്‌ ഓവര്‍ലേ സിന്‍ട്രം: സ്‌ത്രീകളില്‍ ഭാരം കൂടുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നമാണിത്‌. ഇതു ചെറുപ്പത്തില്‍തന്നെ സ്‌ത്രീകളില്‍ വന്ധ്യതവരാന്‍ കാരണമാണ്‌.

സ്ലിപ്‌ അപ്‌നിയ: ഉറങ്ങുന്ന സമയത്ത്‌ പെട്ടെന്ന്‌ ശ്വാസംകിട്ടാതെ വലയുന്നതാണ്‌ സ്ലിപ്‌ അപ്‌നിയ എന്നു പറയുന്നത്‌. അമിതവണ്ണമുള്ളവര്‍ക്കാണിത്‌ സാധാണയായി ബാധിക്കുക.

വാതം: ശരീരത്തിന്റെ ഭാരവും യൂറിക്‌ ആസിഡിന്റെ ബലവുമാണ്‌ വാതത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. സന്ധികള്‍ക്ക്‌ അമിതഭാരം നല്‍കുന്ന അധികജോലിയും ഇതിന്‌ കാരണമാകും.

കരള്‍ അസുഖങ്ങള്‍: ശരീരത്തിലടിയുന്ന കൊഴുപ്പ്‌ ദഹനപ്രക്രിയയ്‌ക്ക് വിധേയമാവാതെ അടിഞ്ഞുകൂടുന്നു. ഇത്‌ കരളില്‍ ചെന്നടിയുന്നു. വിവിധ കരള്‍രോഗങ്ങള്‍ ഇതുമൂലമുണ്ടാകാം.

സ്‌ട്രോക്ക്‌ (പക്ഷാഘാതം):

രക്‌തസമ്മര്‍ദ്ദം കൂടിയ ആളുകളിലാണിത്‌ സാധാരണയായി വരിക. അമിതഭക്ഷണം, കൊളസ്‌ട്രോളും പക്ഷാഘാതത്തിന്‌ കാരണമാകും. രക്‌തധമനികള്‍ അടിഞ്ഞ്‌ തലച്ചോറില്‍ ആവശ്യമുള്ള ഓക്‌സിജനും രക്‌തവും കിട്ടാതിരിക്കുമ്പോള്‍ സ്‌ട്രോക്ക്‌ വരാം.

സ്‌കാനിംഗ്‌ അറിയേണ്ടതെല്ലാം

http://kerugmas.blogspot.com/2012/01/blog-post_1869.html
  
പണ്ടൊക്കെ ജനങ്ങള്‍ക്ക്‌ സ്‌കാനിംഗ്‌, എക്‌സറേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭയമായിരുന്നു. ഏതോ വലിയ മാറാരോഗം വരുമ്പോള്‍ മാത്രമാണ്‌ ഇതൊക്കെ ചെയ്യേണ്ടതെന്നായിരുന്നു ധാരണ. എന്നാലിപ്പോള്‍ കാലം മാറി. ചെറിയ ഒരു നടുവേദനയോ തലവേദനയോ വന്നാല്‍വരെ സ്‌കാനിംഗും മറ്റു ചികിത്സയുടെ ഭാഗമായിട്ടാണ്‌ ജനങ്ങള്‍ കാണുന്നത്‌. ഇപ്പോള്‍ ഇതൊക്കെ ചെയ്‌തില്ലെങ്കില്‍ ആ ഡോക്‌ടര്‍ അത്ര പോരാ എന്നു പറയുന്നിടംവരെയെത്തി കാര്യങ്ങള്‍. എന്നാല്‍ ഇവയൊക്കെ ചെയ്യുന്നതിന്‌ മുന്‍പ്‌ ഇവയെക്കുറിച്ച്‌ നന്നായി അറിഞ്ഞിരിക്കണം.

എം.ആര്‍.ഐ. സ്‌കാന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെയും കോശങ്ങളുടെയും മറ്റും ചിത്രമെടുക്കാനാണ്‌ എം.ആര്‍.ഐ. സ്‌കാനിംഗ്‌ ഉപയോഗിക്കുന്നത്‌. മാഗ്നറ്റിക്‌ പ്രതലത്തിലേക്ക്‌ റേഡിയോ തരംഗങ്ങള്‍ കടത്തിവിട്ടാണ്‌ എം.ആര്‍.ഐ. ചെയ്യുന്നത്‌. ശരീരത്തിന്റെ ഏതു ഭാഗത്തും എം.ആര്‍.ഐ. ചെയ്യാം. എന്നാല്‍ കൂടുതലും നടുവിന്റെയും തലയുടെയുമാണ്‌ എം.ആര്‍.ഐ. സ്‌കാന്‍ എടുക്കാറ്‌. എന്നാല്‍ ഗര്‍ഭിണികള്‍ എന്തെങ്കിലും മെറ്റല്‍ ഇംപ്ലാന്റ്‌ ചെയ്‌തിട്ടുള്ളവര്‍, പേസ്‌മേക്കര്‍ പിടിപ്പിച്ചിട്ടുള്ളവര്‍, ഒന്നും എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യാന്‍ പാടില്ല. സ്‌കാനിംഗിന്റെ സമയത്ത്‌ ആഭരണങ്ങളും മെറ്റല്‍ ക്ലിപ്പുകളും ധരിക്കരുത്‌. കൃത്രിമപ്പല്ലുകളും മറ്റും ഉപയോഗിക്കുന്നവര്‍ സ്‌കാനിംഗിന്‌ മുന്‍പ്‌ അത്‌ ഡോക്‌ടറോട്‌ പറയാന്‍ മറക്കരുത്‌.

സി.ടി. സ്‌കാന്‍ ശരീരത്തിന്റെ ഏതു ഭാഗത്തും സി.ടി. സ്‌കാന്‍ ചെയ്യാം. എം.ആര്‍.ഐ. സ്‌കാനിംഗിലെപ്പോലെ മാഗ്നറ്റിക്‌പ്രതലവും റേഡിയോ തരംഗങ്ങളുമല്ലാത്തതിനാല്‍ മെറ്റല്‍ സാധനങ്ങള്‍ മുറിയില്‍ കയറ്റുന്നതുകൊണ്ട്‌ കുഴപ്പമില്ല. എന്നാല്‍ സി.ടി. സ്‌കാനിംഗിന്‌ റേഡിയേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഒരുപാട്‌ തവണ ചെയ്യുന്നത്‌ കാന്‍സര്‍പോലെയുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകും. ഗര്‍ഭിണികളായ സ്‌ത്രീകളോ ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരോ ഒരിക്കലും സി.ടി. സ്‌കാന്‍ ചെയ്യാന്‍ പാടുള്ളതല്ല. ഒരേസമയം ശരീരത്തിലെ വിവിധതരത്തിലുള്ള ടിഷ്യൂസിനെ സി.ടി.സ്‌കാന്‍ വഴി കാണാം എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. തളര്‍വാതം പിടിച്ച രോഗികള്‍, അതിഭയങ്കരമായ തലവേദനയുള്ളവര്‍ എന്നിവര്‍ക്കൊക്കെ സി.ടി.സ്‌കാനാണ്‌ ചെയ്യുന്നത്‌. ത്രീ ഡയമന്‍ഷണല്‍ ചിത്രങ്ങളാണ്‌ സി.ടി.സ്‌കാനിംഗില്‍ ലഭിക്കുന്നത്‌.

ന്യൂക്ലിയര്‍ ഇമേജിംഗ്‌ :ശരീരത്തിലെ ബ്ലോക്കുകള്‍, ട്യൂമറുകള്‍ എന്നിവ കണ്ടുപിടിക്കാനാണ്‌ സാധാരണയായി ന്യൂക്ലിയര്‍ ഇമേജിംഗ്‌ ഉപയോഗിക്കുന്നത്‌. ചെറിയ അളവില്‍ 'റേഡിയോ തരംഗം' പുറപ്പെടുവിക്കുന്ന സാധനങ്ങള്‍ ഒന്നുകില്‍ കഴിക്കാന്‍ കൊടുക്കുകയോ അല്ലെങ്കില്‍ കുത്തിവയ്‌ക്കുകയോ ചെയ്‌ത് രോഗിയുടെ ശരീരത്തിലാക്കുന്നു. അതിനുശേഷം കാമറയുപയോഗിച്ച്‌ ശരീരത്തിലൂടെയുള്ള റേഡിയേഷന്റെ സഞ്ചാരം നിരീക്ഷിക്കുന്നു. ഹൃദയം, ശ്വാസകോശം, എല്ലുകള്‍, െതറോയ്‌ഡ്, കിഡ്‌നി തുടങ്ങി ഏത്‌ ആന്തരിക അവയവങ്ങളിലെയും അസുഖം കണ്ടുപിടിക്കാം. അത്‌ മാത്രമല്ല രോഗബാധിതമായ മേഖല കേന്ദ്രീകരിച്ച്‌ റേഡിയേഷന്‍വഴി ആ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

പിഇടി സ്‌കാന്‍: ഏറ്റവും നൂതനമായ സ്‌കാനിംഗ്‌ രീതിയാണിത്‌. നാഡീപ്രശ്‌നങ്ങള്‍ക്കും കാന്‍സര്‍ രോഗങ്ങള്‍ കണ്ടുപിടിക്കാനുമാണ്‌ പ്രധാനമായും ഇതുപയോഗിക്കുന്നത്‌. ഇതിലൂടെ ലഭിക്കുന്ന തെളിച്ചമുള്ള ചിത്രങ്ങള്‍ വഴി കാന്‍സര്‍ ആദ്യ സ്‌റ്റേജില്‍ തന്നെ കണ്ടുപിടിച്ച്‌ ചികിത്സിക്കാന്‍ സഹായിക്കുന്നു. അതു മാത്രമല്ല അല്‍ഷിമേഴ്‌സ ്‌പോലെയുള്ള രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു.

അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌: ശരീരഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ മാത്രമല്ല ആന്തരിക അവയവങ്ങള്‍ നേരിട്ടു കാണാന്‍കൂടി ഈ സ്‌കാനിംഗിന്‌ കഴിയുന്നു. ശരീരത്തിലെ മൃദുകോശങ്ങളുടെ ചിത്രങ്ങള്‍വരെ ഈ സ്‌കാനിംഗിലൂടെ എടുക്കാന്‍ സാധിക്കുന്നു. ശരീരത്തിന്റെ ഏത്‌ ഭാഗത്തും അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ ചെയ്യാം. സ്‌കാനിംഗിന്‌ അയയ്‌ക്കുന്ന ശബ്‌ദം പ്രതിധ്വനിച്ച്‌ അത്‌ ചിത്രങ്ങളായി രൂപപ്പെടുത്തുകയാണ്‌ അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗില്‍ ചെയ്യുന്നത്‌. പേശികളുടെയും എല്ലുകളുടെയും മറ്റും വളരെ വ്യക്‌തമായ ചിത്രങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. മാത്രമല്ല ഗര്‍ഭിണികളില്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാനും ഈ സ്‌കാനിംഗാണ്‌ ഉപയോഗിക്കുന്നത്‌.

കുവൈറ്റ് രാജകുടുംബത്തിലെ അംഗം ക്രിസ്തുവിനെ സ്വീകരിച്ചു

http://kerugmas.blogspot.com/2012/01/blog-post_20.html
കുവൈറ്റ്: തന്റെ അനുഭവസാക്ഷ്യം പ്രക്ഷേപണം ചെയ്യുവാന്‍ താന്‍ പൂര്‍ണ്ണസമ്മതനാണന്നും ഇതു കാരണം കൊല്ലപ്പെടുകയാണങ്കില്‍ ഞാന്‍ യേശുവിന്റെ സന്നിദിയില്‍ എത്തുമെന്നും യേശുവിനൊപ്പം നിത്യതയില്‍ കാണുമെന്നും കുവൈറ്റ് രാജകുടുംബാംഗം പ്രത്യാശ പ്രകടിപ്പിച്ചു.  കുവൈറ്റ് രാജകുടുംബാംഗമായ ‘അബ്ദുളള അല്‍സബാ’യുടെ അനുഭവസാക്ഷ്യം ക്രിസ്തീയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന ക്രിസ്ത്യന്‍ അറബിക്ക് സാറ്റലൈറ്റ് ടി.വിയിലൂടെയും ഇറാനിയന്‍ ക്രിസ്ത്യന്‍ ന്യൂസ് ഏജന്‍സിയായ മൊഹബത്ത് ന്യൂസും പ്രക്ഷേപണം ചെയ്തു.  ഇപ്പോള്‍ രാജ്യം ഭരിക്കുന്ന രാജകുടുംബത്തിലെ അംഗമാണ് അബ്ദുളള അല്‍സബാ യെന്ന് ടി.വി ചാനല്‍ വെളിപ്പെടുത്തി.  അദ്ദേഹം ഇസ്ലാമിക വിശ്വാസം ത്വജിച്ച് ക്രിസ്തുവിനെ സ്വീകരിച്ചുവെന്നും ചാനല്‍ വെളിപ്പെടുത്തി.

Monday 16 January 2012

WHO lauds India's year without polio

New Delhi:With a 'zero-polio' record in the last one year, India Friday carried its fight against the crippling disease to hospitals and health care centres across the country where parents brought their children for vaccination as the World Health Organisation lauded the country's achievement.

The World Health Organisation has commended India's one year of being a 'polio-free nation', calling it a major achievement. 

'India's success is arguably its greatest public health achievement and has provided a global opportunity to push for the end of polio,' WHO Director-General Margaret Chan said in a statement. 

'Stopping polio in India required creativity, perseverance and professionalism. The lessons from India must now be adapted and implemented through emergency actions to finish polio everywhere,' Chan said. 

Union Health Minister Ghulam Nabi Azad said the country is vigilant yet alert.

'We are excited and hopeful, at the same time vigilant and alert,' Azad said in a statement. Jan 13 marks one full year when the country has reported no new polio case. 

WHO also stressed on the need to remain vigilant. 

'There remains no room for complacency. India must maintain sensitive surveillance and high childhood immunity against the wild polio virus to guard against any importation of polio until eradication is achieved globally,' the WHO statement added.

The country has spent more than Rs.12,000 crore on the Pulse Polio Programme. It took a lead in introducing bivalent polio vaccine (bOPV) in January 2010. 

WHO in fact called the scale on India's polio programme 'mind-boggling'.

'The scale of the eradication effort in India is mind-boggling' says WHO, 'each year, more than 170 million children under the age of 5 are vaccinated in two national immunization campaigns, with up to 70 million children in the highest-risk areas vaccinated multiple times in additional special campaigns; the whole effort requires nearly a billion doses of oral polio vaccine annually'.

The last new polio case in India was reported Jan 13, 2011, involving a two-year-old girl in West Bengal. In 2010, there were 42 cases, as compared to 741 in 2009, which accounted for nearly half of the world's polio cases. In 1991, there were 6,028 cases and in 1985 the number stood at 150,000.

'The progress is indeed remarkable, considering that in 2009, India with 741 cases accounted for nearly half the global cases. This giant leap towards polio containment in a short span of two years is an endorsement of India's tireless and persistent efforts,' Azad stressed.

Experts from the World Health Organisation (WHO) said the country should take the fight against the disease ahead with its vigilance programmes and national immunisation programme.

'India should be most concerned about complacency, which can undo a lot of the strong progress that has been achieved,' said Hamid Jafari, the project manager of the WHO-National Polio Surveillance Project 

France violated Sikh's right to wearing turban: UN


London:The UN rights committee has said France violated the religious freedom of a 76-year-old Sikh when he was asked to remove his turban for his ID photograph.

The UN Human Rights Committee (UNHCR) has asked France to submit a report by March 15 on measures the government was taking to remedy the violation of the religious freedom of Ranjit Singh, the United Sikhs group said in a statement.

Ranjit Singh, despite his ill-health, has had no access to the public health care system or to social benefits since 2005 because his residence card was withheld due to his refusal to remove his turban for ID photo.

Mejindarpal Kaur, legal director of the group, said the organisation had filed a communication on behalf of Ranjit Singh to the UNHRC in December 2008.

The UNHRC observed that 'even if the obligation to remove the turban for the identity photograph might be described as a one-time requirement, it would potentially interfere with Ranjit Singh's freedom of religion on a continuing basis because he would always appear without his religious head covering in the identity photograph and could therefore be compelled to remove his turban during identity checks'. 

The UN committee said France failed to explain how the turban hindered identification since the wearer's face would be visible even if he was wearing the turban at all times.

Ranjit Singh said he had faith that truth and justice would prevail. 'I patiently waited for this day. I pray that France will now fulfil its obligation and grant me a residence card bearing my photo without baring my head,' he said.

Kaur said France should now fulfil its moral duty 'to ensure that the freedom of religion and belief is upheld for everyone who lives within its territory'.

Eight dead after cruise ship runs aground off Italy, 4,000 evacuated

http://kerugmas.blogspot.com/2012/01/eight-dead-after-cruise-ship-runs.htmlRome: Eight people died in the early hours of Saturday after a cruise ship ran aground off the Italian coast in an accident which forced the coast guard to evacuate over 4,000 people, media reports said.The Costa Concordia was on a trip around the Mediterranean when it hit a reef near the Isola del Giglio late Friday.Eight people were killed and several people were still missing after jumping overboard in panic as the ship began to tilt, the Messaggero newspaper said.

One of the victims was a man in his 70s who died of a heart attack caused by the shock to his system when he jumped into the icy waters, reports said.Over thirty people were also injured in the accident, several seriously.Most of the 3,200 passengers and 1,000 crew members were quickly evacuated, but coast guards struggled to rescue around 200 people stuck on board.Helicopters with spotlights were used to help rescuers.

'At around 8:00 pm (1900 GMT) the 290-metre-long Costa Concordia cruise ship... began taking on water and tilting over by around 20 degrees,' the coast guard said in a statement, as most of those aboard were rescued in lifeboats.Passengers heard a large bang and were initially told the ship had shuddered to a halt for electrical reasons, before being told to put on their life-jackets, a passenger from the boat told ANSA news agency by telephone.

'We were having supper when the lights suddenly went out, we heard a boom and a groaning noise, and all the cutlery fell on the floor,' passenger Luciano Castro told ANSA news agency.Some passengers jumped into the sea in their hurry to get off the sinking ship, according to the reports.'It was like a scene from the Titanic,' said passenger Mara Parmegiani.The local mayor said they were trying to find room to accommodate the rescued passengers, including pregnant women and children.

'We are trying to accommodate them anywhere we can, in schools, nurseries, hotels, anywhere that has a roof,' said mayor Sergio Ortelli, who added that some passengers were even bedding down for the night in the church.The Costa Crociera company, which owns the vessel, said that it was not yet possible to say what caused the problem, but that the evacuation had been fast.'The ship was on a cruise in the Mediterranean, leaving from Savona with planned stops in Civitavecchia, Palermo, Cagliari, Palma, Barcelona and Marseille,' the company said.

'There were around 1,000 Italian passengers on board, as well as 500 Germans and around 160 French people,' it added, without giving details about the rest.The cruise ship -- which boasts 58 suites with balconies, five restaurants, 13 bars, five Jacuzzis and four swimming pools -- had set off from the Civitavecchia port near Rome earlier Friday when it ran into difficulties.Boats from the nearby port helped evacuate the passengers and crew.

Sex change in animals

http://kerugmas.blogspot.com/2012/01/sex-change-in-animals.htmlIn school you learn that biological sex is a game of X and Y chromosomes. Women have two X's, and men have X and Y. Those with sexual abnormalities and whose sex cannot be classified as male or female are hermophrodite (the polite term is now intersexual ). The word hermaphrodite is a combination of the names of the Greek gods Hermes (male) and Aphrodite (female).Humans are rigidly bound. For a man to become a woman and vice versa, it takes a series of very painful operations and the disapproval of society. But animals, god bless them, can have much more fun with their identities. In the wild, gender ambiguity is natural and practically anything goes. From protozoa to pill bugs to porgies, changing from one sex to another is a way of life. Some species will begin life as males and switch to females and others switch from female to male. 

Some will change sex in both directions, and others will be both sexes at the same time. Most species will only change once, but there are some species that change numerous times. The hamlet, a tropical fish, can shift back and forth between the sexes in just 30 seconds. That speed comes in handy during the hamlet's marathon sex sessions; hamlets spawn an average of 14 times in one day. Sometimes, all it takes is an environmental factor to alter one's gender. Humans don't need survival strategies – we are now more than 7 billion – but every other species does. For many species, it is certain that the majority of their offspring will not survive to adulthood. The solution, then, is to simply have more offspring. But this is where nature finds a limitation. While males of almost every species can produce sperm in very short order, the females, once impregnated, must wait until they give birth (or lay eggs) before they can reproduce again. For coral reef fish, evolution found an interesting solution.

Change sex.

Not only do the size, colour, and markings of fish change as they change sexes, so do their sexual organs and sex cells. A red female stoplight parrotfish can turn into a green male.

Female-to-male fish which once produced eggs are able to instead produce sperm. This is conversely true for male-to-female fish. While some fish can only undergo a sex change once in their lives, others can go back and forth many times, or even have both sexual organs at once. There are two kinds of hermaphrodites in the plant and animal world: simultaneous hermaphrodites and sequential hermaphrodites.. Simultaneous hermaphrodites have both male and female reproductive parts for their entire life and can mate with any other member of their species. That is a huge reproductive advantage, because it's easy to have a large number of children -- your mating options are doubled. Snails, slugs and earthworms are simultaneous hermaphrodites. Sperm is exchanged between both snails and both will lay eggs after a period of gestation. Banana slugs go one step better. The male sexual organ of a banana slug is large in proportion to its size. If, during mating, the banana slugs get stuck together, one slug will bite off the other's male organ. If a banana slug has lost its male sexual organ, it can still mate as a female, making its hermaphroditic quality a valuable adaptation. 

Sexual reproduction occurs when two worms meet, exchange sperm and bury the fertilized eggs just below ground. Sequential hermaphrodites are born as one sex, but change into the other sex as they grow. The beautiful yellow striped fish, Anemone fish, or clownfish, are one of the most prominent examples. Clownfish live on the reefs in a group. There is strict hierarchy based on size: the largest is the female, next largest is the male, and then the non-breeding males. If the female dies, the male will change sex and become the female and she begins mating with the next male. This mating strategy is advantageous for reproduction, particularly since this fish never ventures very far from home. If the males look for new female partners rather than change sex, the process can take months. During this time the fish would be unable to reproduce, and might miss his only opportunity to mate.

In coral reef fishes, sex change is a normal process. In the wrasses, sex change is from female to male. As soon as the male is gone, the largest female in the harem begins to behave like a male: chasing the girls, swaggering around, and being macho. Inside her ovary, within 24 hours the female's immune system is reabsorbing her eggs and turning on the testosterone. Within a week she/he will produce sperm. Limpets which spend their lives on rocks are hermaphrodites who start life as males but after a couple of years become female. The small-eyed goby is ready to dance to any tune. Put her with a larger female, and she becomes male. With a bigger, meaner male, this goby turns back into a female. Sheepheads start off life as females and then turn into males. Overfishing leads to sheepheads maturing early and changing sex earlier. Other gender changers are shrimps, swordtails, guppies, mollusks basses, sea breams.

Some species start out as one sex and then transform into hermaphrodites. The peppermint shrimp matures as a male, and sometimes turns into a hermaphrodite with both male and female sexual organs. Most peppermint shrimps stay male if they are successful at finding mates. The decision to change is determined by the size of the social group. To maximise their chances of being able to mate, shrimp living on their own always turn into hermaphrodites, even though they end up growing slowly because of the energy spent on making eggs. However the male finds it tough going ( he has to chase a mate for up to 8 hours and this costs him 15% of his physical growth). This means that males end up smaller than hermaphrodites, which often out-compete them for food. So being a hermaphrodite makes more sense. Both maleness and femaleness have a lot of costs – females must produce food-rich eggs, males must engage in courtship. So, slow-moving animals that rarely meet a mate are the most likely to be hermaphrodites. Corals may look plant-like, but they are animals. 

Mushroom corals change sex from male to female and back on an annual basis. When mushroom corals are small, it makes more sense to be male because it takes less energy to produce sperm than to produce eggs. When the coral size increases it's better to be female. However corals sometimes switch back from female to male when that they are in distress and need to conserve resources. If pollution to climate change pressures push too many mushroom corals towards maleness, a skewed sex ratio could threaten their future. Water fleas are freshwater crustaceans that hop through the water on fan-like fins. When algae are just enough, everyone is female and asexual. But if the food increases, suddenly males are hatched. They mate with females, which produce eggs. For these water fleas, sex can be turned on or off as needed. Being double-sexed often leads to orgies. Sea hares are snails without shells that are male in front and female behind, leading them to form erotic daisy chains that can involve a dozen or more animals at once. 

Slipper limpets are male while free-swimming and female when they settle down on a rock. When a male swims by a female slipper limpet, he flops onto her to mate. If another male lands on top of him, the lower male turns female, and they clasp. And so on upto 14 limpets at a time pancaked into towers of lust. In his book The Red Queen, science writer Matt Ridley explains that baby-making is more business than pleasure. 'Sex is not about reproduction,' he writes. 'Gender is not about males and females, courtship is not about persuasion, fashion is not about beauty and love is not about affection.' It is about getting your genes into the next generation, escaping predators, parasites, and the neighbors. 

According to scientists , while the main sex changers are now fish, gastropods, worms and plants, it is possible that more species will start changing sex due to environmental factors. A 2004 study details the changes taking place in polar bears and alligators due to manmade pollution. Atrazine, a common pesticide, given even at very low levels has been found to turn male frogs into hermaphrodites. The limit for atrazine contamination for drinking water is 3 parts per billion (ppb) but 0.1 ppb causes sexual abnormalities. Who knows what is happening to the human body.

kerugmas: എന്റെ ജീവിതത്തില്‍ സംഭവിച്ചത്‌

kerugmas: എന്റെ ജീവിതത്തില്‍ സംഭവിച്ചത്‌

എന്റെ ജീവിതത്തില്‍ സംഭവിച്ചത്‌





   
സ്വാമി നിത്യാനന്ദയുമായുളള അവിഹിത ബന്ധം ആരോപിക്കപ്പെട്ട നടി രഞ്‌ജിത ആദ്യമായി തന്റെ ഭാഗം വിശദീകരിക്കുന്നു, ഒപ്പം കടന്നു വന്ന ജീവിത സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിക്കുന്നു.

തമിഴ്‌ സിനിമയിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നു എന്റെ അച്‌ഛന്‍ അശോക്‌ കുമാര്‍. അച്‌ഛന്റെ തിരക്കിനിടെ വീടും വീട്ടുകാര്യങ്ങളും നോക്കി നടത്തിയത്‌ അമ്മ പ്രമീളയായിരുന്നു. ഞങ്ങള്‍ മൂന്ന്‌ പെണ്‍മക്കളാണ്‌. ചേച്ചി ജ്യോതിയും അനുജത്തി ലക്ഷ്‌മിയും സോഫ്‌റ്റ്വെയര്‍ പ്രൊഫഷനല്‍സാണ്‌.

ഇടത്തരം കുടുംബമാണ്‌ ഞങ്ങളുടേത്‌. ചെന്നൈ ഹോളി ഏയ്‌ഞ്ചല്‍സ്‌ സ്‌കൂളിലാണ്‌ ഞാന്‍ പഠിച്ചത്‌. സ്‌കൂള്‍ അച്ചടക്കം കൃത്യമായി പാലിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നില്ല ഞാന്‍. കാര്യങ്ങള്‍ അന്ധമായി അനുസരിക്കാനോ പിന്‍തുടരാനോ കഴിയില്ല എനിക്ക്‌. ആറാം ക്‌ളാസോടെ സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച്‌ ഞാന്‍ പ്രൈവറ്റായി പഠിക്കാന്‍ തുടങ്ങി. പ്‌ളസ്‌ടുവിലെത്തിയപ്പോള്‍ ആദര്‍ശ്‌ സ്‌കൂളില്‍ ചേര്‍ന്നു.

അന്തര്‍മുഖയായിരുന്നു ഞാന്‍. ആദര്‍ശില്‍ വന്നതോടെ എന്റെ രീതികളില്‍ മാറ്റങ്ങള്‍ വന്നു. എന്‍.സി.സി യില്‍ ചേര്‍ന്നു. ഐ.എ.എസോ ഐ.പി.എസോ ആകണമെന്നായി. ജേര്‍ണലിസ്‌റ്റാകണമെന്നും ആഗ്രഹിച്ചു. സിനിമാക്കാരിയാവണമെന്ന്‌ വിചാരിച്ചതേയില്ല.നടിയാകുംമുന്‍പ്‌ ഞാന്‍ കണ്ടത്‌ മൂന്നേ മൂന്ന്‌ സിനിമകളാണ്‌.

സ്‌കൂളിംഗ്‌ കഴിഞ്ഞ്‌ എത്തിരാജ്‌ കോളജില്‍ ചേര്‍ന്നെങ്കിലും ഒരു വര്‍ഷത്തിനപ്പുറം പോയില്ല. അതു വിധി. എനിക്കു വേണ്ടി കാത്തിരുന്ന പോലെയാണ്‌ സിനിമയില്‍ അവസരങ്ങള്‍ വന്നത്‌. തിരക്കഥാകൃത്തുക്കളായ ശ്രീഗോപാലകൃഷ്‌ണ സഹോദരന്‍മാര്‍ ഞങ്ങളുടെ അയല്‍വാസികളായിരുന്നു. എന്റെ മുഖം ഫോട്ടോജനിക്കാണെന്നും സിനിമയില്‍ നന്നാവുമെന്നുംഅവര്‍ പറഞ്ഞു.

അക്കാലത്ത്‌ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അമ്മ കഠിനമായി അദ്ധ്വാനിച്ചിട്ടും ബാധ്യതകള്‍ ഒഴിവാക്കാനായില്ല. ദൈവം കൊണ്ടു തന്ന അവസരമായി തന്നെ കരുതി ഞാന്‍ സിനിമ സ്വീകരിച്ചു.

ആദ്യതെലുങ്ക്‌ ചിത്രം വന്‍വിജയമായിരുന്നില്ല. പക്ഷേ അത്‌ ഭാരതിരാജ ചിത്രത്തിലേക്കതു വഴി തുറന്നു-നാടോടി തെന്നല്‍. ഭാരതിരാജ ഇത്ര വലിയ സംവിധായകനാണെന്ന്‌് എനിക്കറിയാമായിരുന്നില്ല. പക്ഷേ അച്‌ഛന്‍ ത്രില്‍ഡായി. എഡിറ്റിംഗ്‌ റൂമില്‍ വച്ച്‌ തെലുങ്ക്‌ പടത്തിന്റെ ക്‌ളിപ്പിംഗ്‌സ് രാജസര്‍ കണ്ടു. നേരില്‍ കണ്ടപ്പോള്‍ ടെസ്‌റ്റ് ഷൂട്ടിനെപ്പറ്റി അദ്ദേഹം പറഞ്ഞു. ആ സിനിമയിലേക്ക്‌ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കാര്‍ത്തിക്‌ നായകനായ സിനിമ സാമ്പത്തികമായും കലാപരമായും വിജയിച്ചു. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എട്ട്‌ വര്‍ഷത്തോളംതമിഴ്‌, മലയാളം, തെലുങ്ക്‌, കന്നട ഭാഷകളിലായി എഴുപതോളം ചിത്രങ്ങള്‍.

വിവാഹം 1998ല്‍ നടന്നു. ഭര്‍ത്താവിനെക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. മോര്‍ഫ്‌ ചെയ്‌ത വീഡിയോ വന്ന ശേഷം എന്നെ ഏറ്റവും വേദനിപ്പിച്ച മനുഷ്യനാണ്‌ അദ്ദേഹം. ഇനി ഒന്നിച്ച്‌ ജീവിക്കാനാവുമോ എന്നെനിക്കുറപ്പില്ല. ഞങ്ങള്‍ ഇന്ന്‌ ഒരുമിച്ചല്ല.

ദാമ്പത്യത്തില്‍ മുന്‍പ്‌ അഹിതമായി ഒന്നും സംഭവിച്ചിരുന്നില്ല എന്നതാണ്‌ ദുഃഖകരമായ സത്യം. 10 വര്‍ഷത്തിനിടെ ഒരു ചെറിയ വഴക്ക്‌പോലും ഉണ്ടായിട്ടില്ല. കോളജ്‌ കാലം മുതല്‍ അറിയുന്നവരായിരുന്നു. എന്‍.സി.സി യില്‍ വച്ചാണ്‌ പരിചയം ദൃഢമാവുന്നത്‌. രാകേഷ്‌ ജോലിയില്‍ കയറിയ ശേഷവും ആ ബന്ധം തുടര്‍ന്നു.മിലിട്ടറിയില്‍ മേജറാണിപ്പോള്‍ രാകേഷ്‌.

ചെന്നൈ മഹാലിംഗപുരം ക്ഷേത്രത്തില്‍ മലയാളി ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്‌ മുന്‍പേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു. അവരില്‍ ചിലര്‍ എന്റെ സൗഹൃദക്കൂട്ടായ്‌മയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട്‌ കുടുംബജീവിതം എല്ലാ അര്‍ത്ഥത്തിലും കുറ്റമറ്റതായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട്‌ ജോധ്‌്പൂര്‍, അജ്‌മീര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളിലായിരുന്നു ഞങ്ങള്‍ താമസം. ഉത്തരേന്ത്യയിലേക്ക്‌ പോയശേഷം ഞാന്‍ അഭിനയം നിര്‍ത്തി. എനിക്കതില്‍ മനസ്‌താപം തെല്ലും ഉണ്ടായില്ല.സിനിമയോട്‌ തീവ്രാഭിനിവേശം ഒരു കാലത്തും ഉണ്ടായിരുന്നില്ല. അഭിനയം ഞാന്‍ തെരഞ്ഞെടുത്ത മേഖലയായിരുന്നുമില്ല.

തുടക്കത്തില്‍ അച്‌ഛന്‍ അത്ര സന്തുഷ്‌ടനായിരുന്നില്ല. രാകേഷ്‌ മലയാളിയും ഞങ്ങള്‍ ആന്ധ്രാക്കാരുമായിരുന്നല്ലോ! പിന്നീട്‌ അച്‌ഛന്‍ അതുമായി പൊരുത്തപ്പെട്ടു. നല്ല പ്രകൃതമുള്ള ആളാണ്‌ രാകേഷ്‌.കുടുംബ ജീവിതത്തില്‍ എനിക്ക്‌ അര്‍ഹമായ സ്‌ഥാനം രാകേഷ്‌ നല്‍കി. പ്രകോപിതനാവാതെ എല്ലാം ചിരിച്ചു കൊണ്ട്‌ നേരിടുന്ന പ്രകൃതം. പക്ഷേ ഞങ്ങള്‍ക്ക്‌ ഒരു കുട്ടിയുണ്ടായില്ല.

മിലിട്ടറി ക്വാര്‍ട്ടേഴ്‌സിലെ ജീവിതം ദുസ്സഹമായിരുന്നു. അവിടെ ദിവസവും പാര്‍ട്ടിയാണ്‌. സീനിയര്‍ ഓഫീസേഴ്‌സിന്റെ ഭാര്യമാര്‍ സന്ദര്‍ശകരായി എത്തും. അവര്‍ക്ക്‌ ഭക്ഷണം വച്ചുവിളമ്പേണ്ടത്‌ നമ്മുടെ ജോലിയാണ്‌. ആ വൈരസ്യം മറികടക്കാന്‍ കംഫര്‍ട്ടബിള്‍ എന്ന്‌ തോന്നിയ ഒരു സിനിമ വന്നപ്പോള്‍ ഞാന്‍ സ്വീകരിച്ചു.

സ്വാമി നിത്യാനന്ദജിയെ ഞാന്‍ കണ്ടുമുട്ടുന്നത്‌ 2009 ഫെബ്രുവരിയിലാണ്‌. ചെന്നൈയിലെ ഹിന്ദു ബുക്ക്‌ഫെയറില്‍ വച്ചായിരുന്നു അത്‌. സ്വാമിജിയായിരുന്നു മുഖ്യാതിഥി. മഹാഭാരതത്തെക്കുറിച്ചും ഭഗവത്‌ഗീതയെക്കുറിച്ചുമുളള അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ ഞാന്‍ മുന്‍പ്‌ യൂടൂബില്‍ കണ്ടിട്ടുണ്ട്‌.

ജ്‌ഞാനപീഠം ബുക്ക്‌ സ്‌റ്റാളിന്‌ മുന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. സ്വാമിജി അവിടേക്കു വന്നു. സംഘത്തിലൊരാള്‍ നടിയെന്ന നിലയില്‍ എന്നെ പരിചയപ്പെടുത്തി. ഞാന്‍ അനുഗ്രഹം വാങ്ങി.അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ വലിയ വിശ്വാസം ജനിപ്പിച്ചു. അസാധാരണ ഗുരു എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. വേദിക്ക്‌ ജീവിതശൈലിയെക്കുറിച്ചും ഹിന്ദുയിസത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശ്വാസങ്ങളും കാഴ്‌ചപ്പാടുകളും വ്യത്യസ്‌തമായിരുന്നു.

ഭൂരിപക്ഷവും വിശ്വസിക്കുന്നത്‌ അവരുടെ ജീവിതലക്ഷ്യം വിവാഹവും കുട്ടികളെ വളര്‍ത്തലുമാണെന്നാണ്‌. എന്നെ സംബന്ധിച്ച്‌ അതങ്ങനെയല്ല. ജീവിതം വിവാഹത്തോടെ അവസാനിക്കുന്നില്ലെന്ന്‌ ഞാന്‍ വിശ്വസിച്ചു.നമ്മള്‍ ആഗ്രഹിക്കുംവിധം ജീവിതം പ്രയോജനപ്പെടുത്താന്‍ നമുക്ക്‌ അവകാശമുണ്ടെന്ന്‌ സ്വാമിജിയും ഉപദേശിച്ചു. സമൂഹം എന്തു പറയുമെന്നു ഭയന്ന്‌ നമ്മുടെ ആഗ്രഹങ്ങളെ കൂച്ചുവിലങ്ങിടുകയാണെന്ന്‌ എനിക്ക്‌ തോന്നി. ഞാന്‍ എന്റെ പെണ്‍സുഹൃത്തുക്കളോടും ആണ്‍സുഹൃത്തുക്കളോടുമൊപ്പം പബ്ബിലും മറ്റും പോവുമായിരുന്നു.ഇതേപ്പറ്റി ചോദിച്ചവരോട്‌എന്റെ മറുപടി ഇതായിരുന്നു:"ഞാന്‍ ആണുങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ പോകുന്നില്ലല്ലോ?''

നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി എങ്ങനെ ജീവിക്കണം എന്നതിന്‌ ചില അലിഖിത നിയമങ്ങളുണ്ട്‌. അതിന്‌ വിരുദ്ധമായി ആര്‌ എന്തു ചെയ്‌താലും ധാരാളം ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ഒരുദാഹരണം. ആത്മീയ കാര്യങ്ങളില്‍ വളരെ താത്‌പര്യമുള്ള കൂട്ടത്തിലാണു ഞാന്‍. വെറുതെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നതിനേക്കാള്‍ ഹൈന്ദവപുരാണങ്ങളെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും അറിയാനാഗ്രഹമുണ്ട്‌. ഭഗവത്‌ഗീതയുടെ വിവിധ വ്യാഖ്യാനങ്ങള്‍ ഞാന്‍ വായിച്ചു. ആളുകള്‍ ഇത്‌ ശ്രദ്ധിച്ചു. അവര്‍ ഉപദേശവുമായി വന്നു:"രഞ്‌ജിത ഗീത വായിക്കാനുള്ള പ്രായമായിട്ടില്ല"

ഞാന്‍ അതിശയിച്ചു.ഗീത വായിക്കുന്നതിന്‌ പ്രായപരിധിയുണ്ടോ? ഗീതയിലൂടെ ജീവിക്കുക എന്നാണ്‌ ഭഗവത്‌ഗീത നല്‍കുന്ന ദര്‍ശനം. 60-70 വയസില്‍ അത്‌ വായിച്ച്‌ ജീവിക്കുന്നതില്‍ എന്താണ്‌ അര്‍ത്ഥം? ആ സമയത്ത്‌ എനിക്ക്‌ ഗീത ആവശ്യമില്ല. മരിക്കാന്‍ ഒരുങ്ങുന്ന ഒരാള്‍ക്ക്‌ പിന്നെന്ത്‌ ജീവിതം?

സ്വാമിജിയുടെ ഉപദേശം തേടിയപ്പോ ള്‍ ശ്രീകൃഷ്‌ണന്റെ ഉപദേശങ്ങള്‍ എങ്ങനെ ജീവിതത്തില്‍ ഉപയോഗിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു തന്നു. സംഘര്‍ഷരഹിതമായ ജീവിതത്തെക്കുറിച്ച്‌ ആളുകള്‍ നിരന്തരം പറയുന്നു. പക്ഷേ അത്‌ എങ്ങനെയാണ്‌ പ്രാവര്‍ത്തികമാക്കുന്നത്‌. സ്വാമിജി അത്‌ പറഞ്ഞു തന്നു, ഭഗവത്‌ഗീതയിലൂടെ.

ഈ സമയത്തു തന്നെ സ്വന്തമായി ഒരു നിര്‍മ്മാണ സ്‌ഥാപനം തുടങ്ങുന്നതിനെക്കുറിച്ച്‌ ഞാന്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങി. ഒരു സിനിമ സംവിധാനം ചെയ്യാന്‍ തിരക്കഥ എഴുത്തും തുടങ്ങി. പക്ഷേ അതൊന്നും വിചാരിച്ച സംതൃപ്‌തി നല്‍കിയില്ല. എന്തോ എവിടെയോ നഷ്‌ടപ്പെടുന്നതുപോലെ..ആ സന്ദിഗ്‌ദ്ധ ഘട്ടത്തില്‍ സമാധാനത്തിനായാണ്‌ സ്വാമിജിയുടെ ഉപദേശം തേടിയത്‌. വീണ്ടും സ്വാമിയെ കാണണമെന്ന്‌ സത്യമായും വിചാരിച്ചതല്ല. പക്ഷേ ഒരു ഘട്ടത്തില്‍ അത്‌ വേണ്ടി വന്നു. എല്ലായ്‌പോഴും ഞാന്‍ തിരിച്ചറിഞ്ഞ സത്യമുണ്ട്‌. മഹത്‌ഗ്രന്ഥങ്ങളില്‍ എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്‌.ഭഗവത്‌ഗീതയെ ആ അര്‍ത്ഥത്തില്‍ ഞാന്‍ സ്‌നേഹിച്ചു. ഷിര്‍ദ്ദിസായിയുടെ ദര്‍ശനങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു.

സ്വാമിജിയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത മറ്റ്‌ ഗുരുക്കളുടെ അടുത്ത്‌ പോകരുതെന്ന്‌ അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. ആരെയും അദ്ദേഹം കുറ്റപ്പെടുത്താറുമില്ല.അമൂല്യവും ആത്മാര്‍ത്ഥവുമായ ഒരു നിര്‍ദ്ദേശം അദ്ദേഹം നല്‍കി:"'എല്ലാ നല്ല ഗുരുക്കന്‍മാരുടെ അടുത്തും പോവുക. നല്ല ഉപദേശങ്ങള്‍ കേള്‍ക്കുക.അതില്‍ നിനക്ക്‌ നല്ലതെന്ന്‌ തോന്നുന്നത്‌ സ്വീകരിക്കുക''

ഞാന്‍ സായിബാബയെക്കുറിച്ച്‌ പല തവണ അദ്ദേഹത്തോട്‌ ചോദിച്ചു:"അദ്ദേഹം അവതാരമാണ്‌. ഭൗതികശരീരം ഉപേക്ഷിക്കും മുന്‍പ്‌ നീ അദ്ദേഹത്തെ കാണണം."

രണ്ട്‌ വര്‍ഷം മുന്‍പാണ്‌ അദ്ദേഹം ഇത്‌ എന്നോടു പറഞ്ഞത്‌. ആരെക്കുറിച്ചും അഹിതമായി ചിന്തിക്കുകയോ പറയുകയോ ചെയ്യാത്ത മനുഷ്യന്‍. സ്വാമിജിയോട്‌ ആദരവ്‌ വര്‍ദ്ധിക്കുകയായിരുന്നു.

സ്വാമിജിയെ ആദ്യമായി കണ്ടത്‌ 2009 ഫെബ്രുവരിയിലാണ്‌. അമേരിക്കയില്‍ എന്റെ സഹോദരി ജ്യോതിയോടൊപ്പം താമസിക്കാന്‍ ഒരു അവസരം വന്നു. സഹോദരിമാര്‍ രണ്ടും യു.എസിലാണ്‌. ആര്‍മിയില്‍ പതിവുള്ള വാര്‍ഷിക പരിശീലനത്തിന്‌ പോയതാണ്‌ രാകേഷ്‌്. സ്വാഭാവികമായി കുറച്ചു നാള്‍ അവര്‍ക്കൊപ്പം പോയി നില്‍ക്കാമെന്ന്‌ ഞാന്‍ വിചാരിച്ചു. യാദൃച്‌ഛികമായി സ്വാമിജിയും യു.എസ്‌ പര്യടനത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമം സന്ദര്‍ശിക്കേണ്ടി വരുമെന്ന്‌ വിചാരിച്ചതേയല്ല. ആദ്ധ്യാത്മിക സ്‌ഥാപനങ്ങളോട്‌ പൊതുവെ പ്രതിപത്തിയുള്ള കൂട്ടത്തിലല്ല ഞാന്‍. അവയെക്കുറിച്ച്‌ നല്ലതും ചീത്തയുമായി ധാരാളം കേള്‍ക്കുന്നു.

യു.എസില്‍ എത്തിയ ശേഷം സ്വാമിജി അവിടെ ഉണ്ടെന്ന്‌ അറിഞ്ഞു. ചില പുസ്‌തകങ്ങളയയ്‌ക്കാന്‍ ആശ്രമത്തില്‍ നിന്നൊരാള്‍ വിളിച്ചപ്പോഴാണ്‌ വിവരം അറിയുന്നത്‌. പി.ആര്‍ വിഭാഗം നോക്കുന്ന ഒരാളാണ്‌ വിളിച്ചത്‌. എല്ലാ പ്രശസ്‌തര്‍ക്കും ഇപ്രകാരം പുസ്‌തകങ്ങളയച്ചു കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക്‌ രണ്ട്‌ ദിവസത്തെ ഒരു പരിപാടി ഉണ്ടായിരുന്നു . ആദ്യ ദിവസം സ്വാമിജി സംസാരിച്ചത്‌ പതഞ്‌ജലിയോഗസൂത്രയെക്കുറിച്ചായിരുന്നു. രണ്ടാം ദിവസം അദ്ദേഹം ദീക്ഷ നല്‍കി. ഒരു സ്‌പര്‍ശനത്തിലൂടെ അദ്ദേഹം തന്നിലുളള ആത്മീയ ഊര്‍ജ്‌ജം നമ്മിലേക്ക്‌ പ്രവഹിപ്പിക്കുകയാണ്‌. അത്തരത്തില്‍ എനിക്കും ദീക്ഷ ലഭിച്ചു.

ഇതെല്ലാം യാദൃച്‌ഛികമായി സംഭവിച്ചതാണ്‌. ട്രെയിനിംഗ്‌ വന്നപ്പോള്‍ രാകേഷ്‌ തന്നെ നിര്‍ബന്ധിച്ച്‌ എന്നെ യു.എസിലേക്ക്‌ പറഞ്ഞയച്ചതാണ്‌. പക്ഷേ എല്ലാ കുഴപ്പങ്ങളുടെയും വിവാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും ആരംഭം അവിടെ നിന്നായിരുന്നു.

ആചാര്യ സാന്നിദ്ധ്യത്തില്‍ മനുഷ്യനിലെ ഊര്‍ജ്‌ജം പ്രവര്‍ത്തിക്കുന്നത്‌ എങ്ങനെയാണെന്ന്‌ മെഡിറ്റേഷനിലൂടെ ബോധ്യപ്പെടുത്തുന്ന കല്‍പ്പതരു വര്‍ക്ക്‌ഷോപ്പ്‌ എന്ന ചടങ്ങില്‍ സ്വാമിജി എന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച്‌ ചോദിച്ചു. ജീവിതപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന്‌ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എനിക്ക്‌ ഒരു വിധപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക്‌ കുട്ടികളുണ്ടായില്ല എന്നത്‌ പോലും മറ്റുള്ളവര്‍ക്കായിരുന്നു പ്രശ്‌നം. എനിക്കതൊരു പശ്‌നമായി തോന്നിയതേയില്ല.

വര്‍ക്ക്‌ഷോപ്പ്‌ ശരിക്കും ഞാന്‍ ആസ്വദിച്ചു. സ്വാമിജി മനോഹരമായി കാര്യങ്ങള്‍ വിശദീകരിക്കും, നര്‍മ്മരസപ്രധാനമായി കഥകള്‍ പറയും. ആളുകളുമായി നന്നായി ഇടപഴകാന്‍ അദ്ദേഹത്തിനായി.യു.എസില്‍ ഉണ്ടായിരുന്ന ഒന്നര മാസത്തിനിടെ സ്വാമിജിയെ നന്നായി മനസിലാക്കി. വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുകയും ചെയ്‌തു.

ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോന്ന 2009 ജൂണില്‍ സ്വാമിജിയുടെ 21 ദിവസത്തെ ഒരു കോഴ്‌സ് ബാംഗ്‌ളൂരില്‍ നടക്കുന്നതറിഞ്ഞ്‌ ഞാന്‍ ചേര്‍ന്നു. ആശ്രമത്തില്‍ തന്നെയാണ്‌ താമസിച്ചത്‌. അതിനൊന്നും രാകേഷിന്റെ അനുവാദം ചോദിച്ചിരുന്നില്ല. ചെയ്യണമെന്നു തോന്നിയ കാര്യങ്ങള്‍ ഞാന്‍ ചെയ്യുകയായിരുന്നു. അത്തവണ പക്ഷേ ആശ്രമത്തില്‍ പോകാന്‍ അനുവാദം ചോദിച്ചു. അദ്ദേഹം തീരെ താത്‌പര്യമില്ലാത്ത മട്ടില്‍ പ്രതികരിച്ചു. എന്നാല്‍ താത്‌പര്യമെങ്കില്‍ പൊയ്‌ക്കൊള്ളാനും പറഞ്ഞു.

ആശ്രമവാസത്തിനിടയില്‍ ബ്രഹ്‌മചാരികളും ബ്രഹ്‌മചാരിണികളുമായി ഞാന്‍ അടുത്തു. കാര്യങ്ങള്‍ നന്നായി നോക്കി കണ്ട്‌ നടത്തി. ആശ്രമത്തെക്കുറിച്ച്‌ ഒരു ഡോക്യൂമെന്ററി നിര്‍മ്മിക്കാന്‍ അവര്‍ ആലോചിച്ചിരുന്നു. ഇത്‌ നല്ല അവസരമാണെന്നെനിക്ക്‌ തോന്നി. 2009 ഡിസംബറില്‍ 10 ദിവസത്തെ ബ്രഹ്‌മോത്സവത്തോടനുബന്ധിച്ച്‌ ഒരു മാസത്തിലധികം ആശ്രമത്തില്‍ തങ്ങി. ഡോക്യൂമെന്ററിയുടെ ഷൂട്ടിംഗും നടന്നു. ഇതേ സമയത്തു തന്നെ ഞാനും സ്വാമിജിയുമായുള്ള കിടപ്പറ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മോര്‍ഫഡ്‌ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വരാന്‍ തുടങ്ങി.

വളരെ കുറച്ച്‌ ബ്രഹ്‌മചാരികള്‍ക്കും ബ്രഹ്‌മചാരിണികള്‍ക്കും മാത്രമേ സ്വാമിജിയെ നേരില്‍ കാണാനും അടുത്ത്‌ ഇടപഴകാനും അനുവാദമുള്ളു. ഞാനൊരു ആശ്രമവാസിയല്ല. സ്വാമിജിയുമായി വ്യക്‌തിപരമായ അടുപ്പം സ്‌ഥാപിക്കാന്‍ താത്‌പര്യവുമുണ്ടായിരുന്നില്ല. ഷൂട്ടിംഗ്‌ സമയത്ത്‌ മെഡിറ്റേഷനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ബ്രഹ്‌മചാരികള്‍ പുറത്തു പോകുമ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ എന്നോട്‌ ആവശ്യപ്പെട്ടിട്ടു കൂടി ഞാനതിന്‌ തയ്യാറായില്ല.

ആശ്രമത്തിലെ ഡ്രൈവറായിരുന്നു എന്ന്‌ അവകാശപ്പെടുന്ന കെ. ലെനിന്‍ എന്നയാളാണ്‌ കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയത്‌. മാധ്യമങ്ങള്‍ക്ക്‌ വീഡിയോയും ചിത്രങ്ങളും നല്‍കിയതയാളാണ്‌. ആദ്യം 36 സീഡികള്‍ ഉണ്ടെന്നാണ്‌ പറഞ്ഞത്‌. പിന്നീട്‌ അത്‌ 64 എന്നായി. ലെനിന്‍ ബ്രഹ്‌മചാരിയായിരുന്നു. രണ്ടിലധികം തവണ ഞാന്‍ അയാളെ ആശ്രമത്തില്‍ കണ്ടിട്ടുണ്ട്‌. ഡിസംബറില്‍ ഞാന്‍ അവിടെയുള്ളപ്പോഴും അയാളെ കണ്ടു. ഞാന്‍ എവിടെ പോയാലും അയാള്‍ പിന്നാലെയുണ്ടായിരുന്നു. സംസാരവും ശരീരഭാഷയും നോട്ടവും എല്ലാം അരോചകമായിരുന്നു. തൊട്ടടുത്തു വന്ന്‌ മുട്ടിയുരുമ്മി നില്‍ക്കും. പല തവണ ശരീരത്തില്‍ സ്‌പര്‍ശിക്കുന്ന അവസ്‌ഥ വരെ വന്നു. എന്നാല്‍ മോശമായി ഒന്നും തന്നെ അയാള്‍ എന്നോട്‌ സംസാരിച്ചിട്ടില്ല.

സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയം വച്ച്‌, ചില സൂചനകളില്‍ നിന്നു തന്നെ ഒരാളുടെ ദുരുദ്ദേശ്യം നമുക്ക്‌ തിരിച്ചറിയാന്‍ പറ്റും. ഒരു തവണ കയര്‍ത്തു സംസാരിക്കേണ്ടി വന്നു. അയാളുടെ പെരുമാറ്റവൈകല്യങ്ങള്‍ ബ്രഹ്‌മചാരിണികളുടെ നേര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും പരാതിപ്പെടുമെന്ന്‌ പറഞ്ഞാലുടന്‍ കാലില്‍ വീണ്‌ മാപ്പ്‌ പറയുന്നതാണ്‌ അടവെന്നും അവര്‍ സൂചിപ്പിച്ചു. ഉത്സവ സീസണായതു കൊണ്ട്‌ എല്ലാവരും തിരക്കിലായിരുന്നു. ഞാന്‍ സ്വാമിജിയോട്‌ ഒന്നും പറയാന്‍ പോയില്ല.

ഫെബ്രുവരി 13 ന്‌ ശിവരാത്രി ദിവസം ഞാന്‍ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ ലെനിന്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു.ഞാന്‍ അലറിവിളിച്ച്‌ എതിര്‍ത്തു. അയാള്‍ വാതിലടയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വല്ലാതെ തള്ളി മാറ്റി. എന്റെ നിലവിളി കേട്ട ഒരു ബ്രഹ്‌മചാരി ഓടി വന്ന്‌ എന്നെ രക്ഷിച്ച്‌ വാതില്‍ തുറന്ന്‌ തന്നു. ആ തക്കത്തിന്‌ ലെനിന്‍ ഓടി രക്ഷപ്പെട്ടു. ബ്രഹ്‌മചാരിയോട്‌ ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ എന്റെ കരച്ചില്‍ കേള്‍ക്കുകയും കൈയ്യിലെ മുറിപ്പാടുകള്‍ കാണുകയും ചെയ്‌തതില്‍ നിന്ന്‌ അദ്ദേഹം എല്ലാം മനസിലാക്കി. ആരോടും ഇതൊന്നും പറയരുതെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ അപേക്ഷിച്ചു.

സ്വാമിജിയുടെ യുഎസിലുള്ള ഭക്‌തആരതിറാവുവിന്റെ മോര്‍ഫഡ്‌ വീഡിയോ കാണിച്ച്‌ ലെനിന്‍ എന്നെ ഭീഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ ഭയന്നു. ലെനിന്റെ പെരുമാറ്റം ആരോടെങ്കിലും പറഞ്ഞാല്‍ ഇത്തരം മോര്‍ഫഡ്‌ ചിത്രങ്ങളുണ്ടാക്കി സണ്‍ ടിവിയിലും നക്കീരനിലും പ്രസിദ്ധീകരിക്കുമെന്ന്‌ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ അതൊന്നും കാര്യമാക്കിയില്ല.

എന്നാല്‍ എന്നെ ഞെട്ടിച്ചു കൊണ്ട്‌ അയാള്‍ ആ വീഡിയോ മാധ്യമങ്ങള്‍ക്ക്‌ കൈമാറി. ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഇതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല. ഞാന്‍ എന്തോ തെറ്റ്‌ ചെയ്‌തതു പോലെയാണ്‌ പലരും നോക്കിക്കണ്ടത്‌. പോലീസിനോടും കോടതിയില്‍ പോലും സത്യം പറയാന്‍ കെല്‍പ്പില്ലാതെ വിഷമിച്ചു. അത്രമാത്രം ആ സംഭവം എന്നെ മാനസികമായി തളര്‍ത്തി. ലോകം മുഴുവന്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ലോകത്തെ മുഴുവന്‍ സത്യം ബോധ്യപ്പെടുത്താന്‍ എനിക്ക്‌ കഴിയുമോ?

അനുഗ്രഹം പോലെ ഒരു മലയാളസിനിമയില്‍ അവസരം വന്നു. ഒരാശ്വാസം എന്നോണം ഞാന്‍ കേരളത്തിലേക്ക്‌ പോന്നു. മാര്‍ച്ച്‌ രണ്ടാം തീയതി വീഡിയോ സണ്‍ ടിവിയും ചിത്രങ്ങള്‍ നക്കീരന്‍ വാരികയും പ്രസിദ്ധീകരിച്ചു. കൈ കോര്‍ത്തുപിടിച്ച്‌ കിടക്കയില്‍ ഇരിക്കുന്ന സ്‌ത്രീയുടെയും പുരുഷന്റെയും ചിത്രം. പടത്തില്‍ കാണുന്ന സ്‌ത്രീ സത്യത്തില്‍ ഞാനായിരുന്നില്ല. കാവി ധരിച്ച പുരുഷന്‍മാരും സാല്‍വാര്‍ കമ്മീസ്‌ ധരിച്ച സ്‌ത്രീകളും ആശ്രമത്തിലെ പതിവു കാഴ്‌ചകളാണ്‌. അവിടത്തെ സ്‌ത്രീപുരുഷന്‍മാരുടെ യൂണിഫോം അതാണ്‌. സംഭവം നടന്നതായി പറയുന്ന രാത്രിയിലും ആശ്രമത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കാണുന്ന മുറിയിലോ പശ്‌ചാത്തലത്തിലോ ഞാന്‍ കയറിയതു പോലുമില്ല. മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം വേറൊരു മുറിയിലാണ്‌. ആ ദിവസം എന്റെ സഹോദരിയും ആശ്രമത്തിലുണ്ടായിരുന്നു.

അടുത്ത ദിവസം കുമുദം വാരികയില്‍ എന്റെ വിശദീകരണം വന്നു. അതില്‍ ഞാന്‍ ഇങ്ങനെ പറയുന്ന ഒരു ഭാഗമുണ്ട്‌:"ഞാന്‍ സ്വാമിജിക്ക്‌ സേവ ചെയ്‌തിട്ടുണ്ട്‌.അദ്ദേഹത്തെ കെയര്‍ ചെയ്‌തിട്ടുണ്ട്‌.എന്നാല്‍ ഈ വീഡിയോ പൂര്‍ണ്ണമായും മോര്‍ഫ്‌ ചെയ്‌തതാണ്‌''

ശരിക്കും ഞാന്‍ ഞെട്ടി. ഈ വിഷയത്തെക്കുറിച്ച്‌ അത്തരത്തില്‍ ഒരു പ്രസ്‌താവന ഞാന്‍ നടത്തിയിട്ടേയില്ല. റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര്‌ പോലും കൊടുത്തിട്ടില്ല. അതില്‍ നിന്നു തന്നെ അതിന്റെ വിശ്വാസ്യത വ്യക്‌തമാണ്‌.

കേരളത്തില്‍ നിന്ന്‌ മടങ്ങിയെത്തി മാധ്യമങ്ങള്‍ക്കു മുന്നില്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പരിചയമുള്ള മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വിലക്കി.അവര്‍ പറഞ്ഞു:"രഞ്‌ജിത ഇപ്പോള്‍ ചെന്നൈയില്‍ വരേണ്ട.തത്‌കാലം രാജ്യം വിട്ടുപോവുക.ഒരു അറസ്‌റ്റിനു സാധ്യതയുണ്ട്‌'' ഞാന്‍ അമ്പരന്നു. എന്തിന്‌ എന്നെ അറസ്‌റ്റ് ചെയ്യണം. വിലങ്ങ്‌ വയ്‌ക്കത്തക്ക ഒരു തെറ്റും ഞാന്‍ ചെയ്‌തിട്ടില്ല.

പരീക്ഷണങ്ങള്‍ പിന്നെയും തുടര്‍ന്നു. ലെനിന്‍ എന്നോടും സ്വാമിജിയോടും പണം ആവശ്യപ്പെട്ടു. ഒരിക്കല്‍ അവന്‍ എന്നോട്‌ തുറന്ന്‌ സമ്മതിച്ചു. ഈ നീക്കത്തില്‍ നാലു പേര്‍ക്ക്‌ പങ്കുണ്ടെന്നും അതിലൊരാള്‍ 500 കോടിയുടെ ആസ്‌തിയുള്ള ബിസിനസുകാരനാണെന്നും വീഡിയോ്‌ ഉണ്ടാക്കാനുള്ള പണം ചെലവാക്കിയത്‌ മുഴുവന്‍ അയാള്‍ ആണത്രെ. പിന്നീട്‌ സണ്‍ടിവി യുടെ അഭിഭാഷകന്‍ എന്ന്‌ പറയപ്പെടുന്ന ശ്രീധര്‍ എന്നയാള്‍ എന്നെ സമീപിച്ച്‌ പറഞ്ഞു:"ഇത്‌ മാധ്യമങ്ങളില്‍ എത്തിയാല്‍ എന്താണ്‌ സംഭവിക്കുകയെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ? നിങ്ങള്‍ പണം തന്നാല്‍ ഞങ്ങള്‍ നിങ്ങളെ അപകീര്‍ത്തിപ്പെടുത്തില്ല.പണം മുടക്കിയ ആളെ ഞങ്ങള്‍ പറഞ്ഞ്‌ പിന്‍തിരിപ്പിക്കാം''

സ്വാമിജിയോടുളള വ്യക്‌തിവിരോധവും ഇതിനെല്ലാം പിന്നിലുണ്ടായിരുന്നു. സ്വാമിജിയെ 25 വര്‍ഷം ജയിലില്‍ ഇടുക എന്നതായിരുന്നു ഇവരുടെ പദ്ധതി.അതിന്‌ ഒരു കാരണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ എന്റെ വീട്ടില്‍ റെയ്‌ഡ് നടത്തി വ്യഭിചാരത്തിന്‌ എന്നെ അറസ്‌റ്റു ചെയ്‌ത് സ്വാമിജിക്കെതിരെ പ്രസ്‌താവന നടത്തിക്കുക എന്നതായി ലക്ഷ്യം.

ഇതിനിടെ അഭ്യുദയകാംക്ഷികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ യുഎസിലേക്ക്‌ പോയി. മാധ്യമങ്ങള്‍ അത്‌ തെറ്റായി വ്യാഖ്യാനിച്ചു. സ്വാമിജിയുടെ ഭീഷണി ഭയന്ന്‌ ഞാന്‍ ഒളിച്ചോടിയതാണ്‌ പോലും. ഈ വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ മാന്യമായ നിശ്ശബ്‌ദത പാലിക്കുന്നതാണ്‌ നല്ലതെന്ന്‌ തോന്നി. എന്നാല്‍ പെട്ടെന്നൊരു ദിവസം സ്വാമിജി അറസ്‌റ്റു ചെയ്യപ്പെട്ടപ്പോള്‍ അത്‌ എനിക്ക്‌ കടുത്ത ആഘാതമായി. ഇന്റര്‍നെറ്റില്‍ നിന്നു വിവരം അറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന്‌ അറിയില്ലായിരുന്നു. മനസ്‌ ശൂന്യമായ പോലെ. എന്നായാലും സത്യം പുറത്തു വരുമെന്ന്‌ ഉറപ്പ്‌. എന്നാല്‍ ഈ വിഷയത്തില്‍ എനിക്കുണ്ടായ പേര്‌ദോഷം നിലനില്‍ക്കുമല്ലോ എന്നതിലായിരുന്നു ദുഖം.

ആ വീഡിയോ എങ്ങനെ നിര്‍മ്മിച്ചു എന്നതിലായിരുന്നു അമ്പരപ്പ്‌. ചോദ്യശരങ്ങളുമായി നേരിട്ടവര്‍ക്കു മുന്നില്‍ ഞാന്‍ കൂസിയില്ല.ഞാന്‍ എന്തിന്‌ ഇതിനെല്ലാം മറുപടി പറയണം? ഇതില്‍ എന്നെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ്‌ അവകാശം? ഒരു കാര്യം എനിക്കറിയാം. മുന്തിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്‌ ആ മോര്‍ഫഡ്‌ വീഡിയോ നിര്‍മ്മിച്ചത്‌. അത്തരം സാങ്കേതിക സൗകര്യങ്ങള്‍ നിലവിലുണ്ടെന്ന്‌ യുഎസിലുള്ള അഭിഭാഷകര്‍ സമ്മതിക്കുകയും ചെയ്‌തു. അഡോബ്‌ 8 എന്നോ മറ്റോ പേരുള്ള സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ്‌ ഇത്‌ ചെയ്‌തിരിക്കുന്നതേ്രത.

പിന്നീട്‌ സിബിഐയ്‌ക്ക് സ്വാമിജി നല്‍കിയ മൊഴി എന്ന പേരില്‍ പത്രവാര്‍ത്ത കണ്ടു.അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ''രഞ്‌ജിതയ്‌ക്ക് പുറമെ 15 ലേറെ മറ്റ്‌ സ്‌ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ സ്‌ത്രീഭക്‌തകളെ ഞാന്‍ നിര്‍ബന്ധപുര്‍വം പ്രേരിപ്പിച്ചിട്ടുണ്ട്‌. ചിലപ്പോള്‍ സ്വമേധയാ അവര്‍ തയ്യാറായിട്ടുണ്ട്‌''

ആ പ്രസ്‌താവനയ്‌ക്ക് ശേഷം ഞാന്‍ സ്വാമിജിയുമായി സംസാരിച്ചിട്ടില്ല. പക്ഷേ കോടതിയില്‍ സ്വാമിജി സിബിഐ യെ വെല്ലുവിളിച്ചു എന്നാണറിഞ്ഞ ത്‌. ആ ഫയലുകള്‍ സിബിഐയുടെ പക്കല്‍ നിന്നു നഷ്‌ടപ്പെട്ടതായും അറിയാന്‍ കഴിഞ്ഞു.

കേരളത്തില്‍ ഷൂട്ടിംഗ്‌ നടക്കുന്ന സന്ദര്‍ഭത്തിലാണ്‌ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുന്നത്‌. ഞാന്‍ അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച്‌ പറഞ്ഞു."ചിലര്‍ എന്റെയും സ്വാമിജിയുടെയും പടങ്ങള്‍ മോര്‍ഫ്‌ ചെയ്‌തതാണ്‌. ഈ പേരില്‍ അവര്‍ ഞങ്ങളെ ബ്‌ളാക്ക്‌മെയില്‍ ചെയ്‌ത് പണം തട്ടാനും ശ്രമിച്ചു''

അദ്ദേഹം പറഞ്ഞു:"വിഷമിക്കേണ്ട.എല്ലാം ശരിയാവും''

അദ്ദേഹവും കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന്‌ എനിക്കു തോന്നി. എന്നാല്‍ വളരെ അനുഭാവപൂര്‍ണ്ണമായാണ്‌ എന്നോട്‌ സംസാരിച്ചത്‌.

കുടുംബവും എന്നെ പിന്‍തുണച്ചു. യു.എസില്‍ എത്തിയ ശേഷം ഞാന്‍ സ്വാമിജിയെ ഫോണില്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു:"വിഷമിക്കേണ്ട. എല്ലാം ശരിയാവും. എന്നെ വിശ്വസിക്കുക''

എന്നിട്ടും നിയപരമായി നേരിടണമെന്ന ചിന്ത എന്റെ ഉള്ളില്‍ വന്നു. പല അഭിഭാഷകരെയും സമീപിച്ചെങ്കിലും സണ്‍ ടിവിക്കെതിരെ വാദിക്കാന്‍ ആരും തയ്യാറായില്ല. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ മരുമകന്‍ കലാനിധിമാരനാണ്‌ സണ്‍ ടിവി ഉടമ.

ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിന്റെ പിടിയിലായി. ജീവിതം പൂര്‍ണ്ണമായും തകര്‍ന്നു എന്നു തന്നെ വിശ്വസിച്ചു. ഇക്കാര്യത്തെക്കുറിച്ച്‌ ഒരാളോട്‌ സംസാരിക്കാനോ സത്യം വിശദീകരിക്കാന്‍ പോലും ഞാന്‍ അശക്‌തയായിരുന്നു. മൂന്ന്‌ മാസം എടുത്തു സംസാരിക്കാനുള്ള ധൈര്യം സംഭരിക്കാന്‍. ഇക്കാലമത്രയും എല്ലാവരില്‍ നിന്നും ഞാന്‍ എന്റെ മുഖം ഒളിപ്പിച്ചു വച്ചു. ഞാന്‍ എന്റെ മാതാപിതാക്കളോട്‌ തുറന്ന്‌ പറഞ്ഞു:"ആ വീഡിയോ സത്യമല്ല.''

വിശ്വസിക്കണോ വേണ്ടയോ എന്നത്‌ അവരുടെ കാര്യം. അവരുടെ വേദന മാറ്റാനായി മറ്റൊന്നും ചെയ്യാന്‍ എനിക്ക്‌ കഴിയില്ല.

എന്നാല്‍ രാകേഷ്‌ വളരെ അപ്‌സെറ്റ്‌ ആയിരുന്നെന്ന്‌ അറിയാന്‍ കഴിഞ്ഞു. പക്ഷേ അദ്ദേഹം എന്നെ വഴക്ക്‌ പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തില്ല. അദ്ദേഹത്തിന്‌ എന്നില്‍ വിശ്വാസക്കുറവുണ്ടായിരുന്നില്ല. എന്നാല്‍ സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. ഞങ്ങള്‍ പരസ്‌പരം തുറന്നു സംസാരിച്ചു. പല കാര്യങ്ങളിലും യോജിപ്പും വിയോജിപ്പുമുണ്ട്‌. സാഹചര്യം വിവാഹമോചനത്തിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ എനിക്കു തോന്നി. പക്ഷേ ഇതുവരെ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്‌തിട്ടില്ല. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ രാകേഷിനും ബുദ്ധിമുട്ടുണ്ട്‌. കാരണം ഞങ്ങള്‍ക്കിടയില്‍ ഇന്നേവരെ വഴക്കോ പിണക്കമോ ഉണ്ടായിട്ടില്ല.

ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്‌ക്കു വരെ ശ്രമിച്ചു. ഹൈദരബാദില്‍ വച്ചായിരുന്നു അത്‌. ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ആത്മഹത്യയാണെന്ന്‌ തോന്നി. പക്ഷേ രണ്ട്‌ കാര്യങ്ങള്‍ എന്നെ പിന്‍തിരിപ്പിച്ചു. ഒന്ന്‌ കുടുംബം, രണ്ട്‌ സ്വാമിജിയുടെ വാക്കുകള്‍.

എന്റെ തീരുമാനം അറിഞ്ഞ സ്വാമിജി പറഞ്ഞു:" ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആത്മാവ്‌ സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയില്‍ തൂങ്ങിക്കിടക്കും.നിങ്ങള്‍ പ്രശ്‌നങ്ങളെ നേരിട്ട്‌ ജീവിക്കുകയാണ്‌ വേണ്ടത്‌. ആത്മഹത്യ രക്ഷപ്പെടലല്ല''

ചിന്തിച്ചപ്പോള്‍ എനിക്കു തോന്നി.ഞാന്‍ മരിച്ചാല്‍ സ്വാമിജി എന്നെ കൊന്നതാണെന്നവര്‍ പറഞ്ഞു പരത്തും. എന്റെ മരണം ലെനിനെപ്പോലുള്ളവര്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴിയാവരുതെന്നും തിരിച്ചറിഞ്ഞു. എന്നിട്ടും ഒരു ഘട്ടത്തില്‍ എനിക്ക്‌ നിയന്ത്രണം വിട്ടു. ദുബായ്‌വഴി ന്യൂയോര്‍ക്കിലേക്ക്‌ പോകുന്ന വഴി ബുര്‍ജ്‌ ഖലിഫാ ടവറില്‍ നിന്ന്‌ ചാടിയാലോ എന്ന്‌ ഞാന്‍ ആലോചിച്ചു.

ഇപ്പോള്‍ സണ്‍ടിവിയ്‌ക്കും നക്കീരന്‍ മാസികയ്‌ക്കും എതിരെ അപകീര്‍ത്തി കേസ്‌ കൊടുത്തിരിക്കുകയാണ്‌. ആ ടേപ്പുകള്‍ സംപ്രേഷണം ചെയ്യാതിരിക്കാന്‍ സണ്‍ടിവി എന്നോട്‌ 100 കോടി രൂപ ചോദിച്ചു. അയ്യപ്പന്‍ എന്നയാളാണ്‌ ആവശ്യപ്പെട്ടത്‌.സണ്‍ടിവി സി.ഒ.ഒ. ഹാന്‍സ്രാജ്‌ സക്‌സേനയുടെ വലം കൈയ്യായിരുന്നു ഈ അയ്യപ്പന്‍. ഈ പരാതിയെക്കുറിച്ച്‌ സിബിഐ അന്വേഷിച്ചു വരികയാണ്‌.

ഇതിനിടയില്‍ ധാരാളം പേര്‍ എന്നെ വിളിച്ച്‌ സാന്ത്വനിപ്പിച്ചു.അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഇന്ത്യയിലേക്ക്‌ വരേണ്ട, യുഎസില്‍ തന്നെ താമസിക്കാനാണ്‌ അവര്‍ പറഞ്ഞത്‌. അതേസമയം ചില മാധ്യമങ്ങള്‍ എന്നെക്കുറിച്ച്‌ ശുദ്ധ അസംബന്ധങ്ങള്‍ തട്ടിവിടുന്നത്‌ ശ്രദ്ധയില്‍ പെട്ടു. നാട്ടില്‍ വന്ന്‌ ഇതിനെതിരെ പൊരുതാന്‍ തീരുമാനിച്ചു. ഞാന്‍ ബാംഗ്‌ളൂരിലേക്ക്‌ വന്നു. എന്റെ മാതാപിതാക്കള്‍ അതിന്റെ പ്രാന്തപ്രദേശത്ത്‌ വാടകവീട്‌ എടുത്ത്‌ താമസിക്കുന്നുണ്ടായിരുന്നു.തിരിച്ചെത്തുമ്പോള്‍ എന്റെയുള്ളില്‍ നല്ല ആശങ്ക ഉണ്ടായിരുന്നു.ചിലയാളുകള്‍ സാക്ഷിയാകാന്‍ എന്നെ പ്രേരിപ്പിച്ചു: ''രഞ്‌ജിത പറയണം ഡ്രഗ്‌സ് തന്ന്‌ മയക്കിയും ഹിപ്പ്‌നോട്ടൈസ്‌ ചെയ്‌തും സ്വാമിജി നിന്നെ കൊണ്ട്‌ തെറ്റ്‌ ചെയ്യിക്കുകയായിരുന്നു. അപ്പോള്‍ ആളുകള്‍ക്ക്‌ സഹതാപം തോന്നും. അവര്‍ ക്ഷമിക്കാന്‍ തയ്യാറാവും''

എനിക്ക്‌ രക്ഷപ്പെടാനായി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാനും മറ്റൊരാളെ കുരുതി കൊടുക്കാനും ഞാന്‍ തയ്യാറായില്ല. ചെന്നെയില്‍ താമസിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട്‌ ഞാന്‍ ബാംഗ്‌ളൂരില്‍ തന്നെ തുടര്‍ന്നു.

ഒരു നടിയായതു കൊണ്ടാണ്‌ എന്നെക്കുറിച്ച്‌ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രത കാട്ടിയത്‌. എന്റെ സ്‌ഥാനത്ത്‌ ഒരു വീട്ടമ്മയായിരുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണെങ്കില്‍ പോലും മാസ്‌ക് ചെയ്‌ത് അവരുടെ രൂപവും പേരും രഹസ്യമാക്കി വച്ചേനെ. ഒരു താരത്തിന്‌ സ്വകാര്യതയില്ലല്ലോ? അവരുടെ കണ്ണീര്‌ വിറ്റും റേറ്റിംഗ്‌ കൂട്ടാന്‍ ചാനലുകള്‍ക്ക്‌ മടിയില്ല. എല്ലാം മറക്കാന്‍ അഭിനയത്തിലേക്ക്‌ മടങ്ങിയാലോ എന്നാലോചിച്ചെങ്കിലും അതിനുളള മനസാന്നിദ്ധ്യം ഇല്ല. ഇനി എന്തു ചെയ്യണമെന്ന്‌ ഒരു രൂപവുമില്ല. വീട്ടിലെ ഏകാന്തതയില്‍ ഭിത്തിയിലേക്ക്‌ തുറിച്ചു നോക്കി ഇരിക്കുകയാണു ഞാന്‍. ഈ പേരു ദോഷങ്ങളുടെ പൊടിയടങ്ങി ഒരു ദിവസം സത്യം പുറത്തു വരുമെന്ന്‌ വിശ്വസിക്കുന്നു. സ്വാമിജിയുടെ വാക്കുകള്‍ ഈ സന്ദര്‍ഭത്തിലും ഞാന്‍ ഓര്‍ക്കുന്നു. എല്ലാം സംഭവിക്കുന്നത്‌ നല്ലതിനു വേണ്ടിയാണ്‌.